Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഗുരുവായൂര്‍ തീര്‍ത്ഥാടന ടൂറിസം കേന്ദ്രമാകുമോ?

by News Desk
September 10, 2021
in KERALA
0
ഗുരുവായൂര്‍-തീര്‍ത്ഥാടന-ടൂറിസം-കേന്ദ്രമാകുമോ?
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

By
ഭദ്ര ചന്ദ്രൻ

ക്ഷേത്ര നഗരി ഗുരുവായൂരിനെ തീര്‍ത്ഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം അധികം വൈകാതെ സർക്കാർ ഏറ്റെടുത്തേക്കും.

ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഗുരുവായൂര്‍ തീര്‍ത്ഥാടന ടൂറിസത്തിന് അനുകൂല സമീപനം സ്വീകരിച്ച് മേഖല സന്ദർശിച്ചു.

മന്ത്രി ഗുരുവായൂർ വികസന സാധ്യതകള്‍ മനസിലാക്കിയതായും തീര്‍ത്ഥാടന ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്തെന്നും ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്
സമയം മലയാളത്തോട് പറഞ്ഞു.

“ഗുരുവായൂര്‍ ആനക്കോട്ടയടക്കം മന്ത്രി സന്ദര്‍ശിച്ചു. പൈതൃക കേന്ദ്രമാക്കുന്നതിന് അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഗുരുവായൂരില്‍ ഉണ്ടെന്നാണ് അദ്ദേഹം വിലയിരുത്തിയത്. വികസന പദ്ധതികളെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ അദ്ദേഹം നടത്തിയിട്ടില്ല. കാരണം, ഇത് ഒരു വകുപ്പിന് മാത്രം തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ലല്ലോ. ക്ഷേത്രവുമായി ബന്ധപ്പെട്ടാകുമ്പോള്‍ തീര്‍ച്ചയായും ദേവസ്വം വകുപ്പ് അനുമതി ആവശ്യമാണ്. മാത്രമല്ല, ആനക്കോട്ട സന്ദര്‍ശിച്ച സമയത്ത് ആനകള്‍ക്ക് ആശുപത്രി നിര്‍മ്മിക്കുന്ന കാര്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെയാകുമ്പോള്‍ മൃഗസംരക്ഷണ വകുപ്പിനോടും അഭിപ്രായം ചോദിക്കേണ്ടിവരും.” എം.കൃഷ്ണദാസ് പറയുന്നു.

ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിച്ചാണ് മന്ത്രി ഗുരുവായൂരും പരിസരപ്രദേശങ്ങളും സന്ദർശിച്ചത്. വിനോദ സഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശമായി അദ്ദേഹം വിലയിരുത്തിയ ഒരു സ്ഥലം ചക്കംകണ്ടം കായലാണ്.

ഇത് വാഗ്ദാനം മാത്രമായി അവശേഷിക്കുമെന്നാണ് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് നിഖില്‍ കൃഷ്ണ
സമയം മലയാളത്തോട് പറഞ്ഞത്.

“ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഗുരുവായൂരിലേയും പരിസരപ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു, അതിന്റെ അവസാനം വരുന്നത് ചക്കംകണ്ടം കായലിലാണ്. എന്നാല്‍ കോടികള്‍ മുടക്കി ചക്കംകണ്ടം കായലില്‍ പണിയിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. ഗുരുവായൂര്‍ നഗരത്തെ സംബന്ധിച്ചിടത്തോളം പണ്ടുമുതലേ ഈ പ്രദേശത്ത് നിരവധി ലോഡ്ജുകളും ഹോട്ടലുകളും ഉള്ളതാണ്. ഈ പശ്ചാത്തലത്തിലാണ്, ഇവിടത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 70 കാലഘട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലൊക്കെ രൂപീകരിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി മുന്നോട്ട് വെച്ചത്. പിന്നീട് 2007ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യഘട്ടം എന്ന നിലയ്ക്ക്, ട്രീറ്റ്‌മെന്റ് പ്ലാന്റ് പണിയുകയും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിന്റെ പമ്പിംഗ് സ്റ്റേഷനുകളും മാലിന്യം പോകാനുള്ള മാന്‍ഹോളുകളും നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാരണം പൈപ്പുകളൊക്കെ ഇട്ടുപോയി എന്നല്ലാതെ മറ്റൊരു തരത്തിലുമുള്ള പുരോഗമനവും ഉണ്ടായിട്ടില്ല. മാത്രമല്ല, പ്ലാന്റിന്റെ പുരോഗതി പരിശോധിച്ച ഉദ്യോഗസ്ഥര്‍ പറയുന്നത്, ഇത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഇനിയും കോടികള്‍ ചെലവുവരുമെന്നാണ്. ഈ സാഹചര്യത്തില്‍ കായല്‍ ടൂറിസം എത്രത്തോളം പ്രാവര്‍ത്തികമാകും എന്നത് കാത്തിരുന്ന് കാണേണ്ടി വരും. അത് മാത്രമല്ല, ഗുരുവായൂരില്‍ ടൂറിസം വികസിപ്പിക്കുമ്പോള്‍ കേവലം ഈ പരിസരത്തെ മാത്രം കേന്ദ്രീകരിക്കുന്നത് ശരിയല്ല മറിച്ച് ചാവക്കാട് കടലടക്കമുള്ള പ്രദേശങ്ങളും ഉള്‍ക്കൊള്ളിക്കണം,’ — നിഖില്‍ കൃഷ്ണ ചൂണ്ടിക്കാട്ടി.

അതേസമയം, ഗുരുവായൂര്‍ മേഖലയില്‍ ടൂറിസം വികസിപ്പിക്കുമ്പോള്‍, പ്രദേശവാസികള്‍ക്ക് ദോഷമാകാത്ത തരത്തിലായിരിക്കണമെന്നാണ് ഗുരുവായൂര്‍ നിവാസിയായ പി. വേണു പറയുന്നത്.

“മന്ത്രി വന്നുനോക്കി പോയി എന്നതൊക്കെ ശരി തന്നെയാണ്. പക്ഷേ, ഗുരുവായൂരിന്റെ വികസനവും മറ്റുമൊക്കെ വര്‍ഷങ്ങളായി നഗരസഭാ അധികാരികളും എം.എല്‍.എമാരും പറയുന്ന കാര്യം കൂടിയാണ്. ഓരോ സര്‍ക്കാര്‍ മാറുമ്പോഴും ഇത്തരത്തിലുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാറുണ്ട്. എന്നാല്‍, പകുതി ആകുമ്പോള്‍ സര്‍ക്കാര്‍ മാറും. പദ്ധതികളൊക്കെ അവതാളത്തിലാകും ഇതാണ് അവസ്ഥ.” അദ്ദേഹം തുടരുന്നു,

“വികസനം വരുന്നതു നല്ലതു തന്നെയാണ്, പക്ഷെ ഗുരുവായൂര്‍ നിവാസികളെ വേദനിപ്പിക്കുന്ന തരത്തിലാകരുതെന്ന് മാത്രം. കാരണം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വികസനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ക്ഷേത്ര നടയ്ക്കല്‍ ഉണ്ടായിരുന്ന നിരവധി കടകളാണ് നീക്കം ചെയ്തത്. ദേവസ്വത്തിന്റെ നേത്വത്തിലുള്ള ആ വികസനത്തില്‍ എന്റെ കടയും നഷ്ടപ്പെട്ടു. ഇനി ടൂറിസത്തിന്റെ പേരില്‍ കുറെ ആളുകളുടെ വീടുകള്‍ കൂടി കളയരുത്. മറ്റുള്ള രീതിയിലുള്ള ഏത് വികസനത്തേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട്. വേറെ ഒരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നത്, ഇവിടത്തെ റോഡിന്റെ ശോചനീയാവസ്ഥയാണ്. പൊതുമരാമത്ത് മന്ത്രി എന്ന നിലയ്ക്ക്, മുഹമ്മദ് റിയാസ് ഇക്കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് സമയം ആയതിനാലാണ് റോഡ് തിരക്കൊഴിഞ്ഞ് കിടക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ ക്ഷേത്രത്തില്‍ വരുന്നവരുടെ തിരക്കും മറ്റു വാഹനങ്ങളും കാരണം തിരക്കുണ്ടാകാറുണ്ട്. മഴക്കാലത്ത് പറയുകയേ വേണ്ട, കുണ്ടും കുഴിയും, പോരാത്തതിന് ഓരോ ആവശ്യങ്ങള്‍ക്കായി റോഡ് പൊളിച്ചിടുന്നതും വളരെ ബുദ്ദിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്, കൂടാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിരുന്നു” വേണു
സമയം മലയാളത്തോട് പറഞ്ഞു.

വികസനം വരുമ്പോള്‍ ഗുരുവായൂരിലെ റെയില്‍വേ ഗതാഗതം കൂടി പരിഗണിക്കണം എന്നാണ് വേണുവിന്റെ ആവശ്യം. വര്‍ഷങ്ങളായുള്ള ഗുരുവായൂര്‍ നിവാസികളുടെ സ്വപ്നമാണ് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ കൊണ്ടുവരുക എന്നത് എന്നും വേണു പറഞ്ഞു.

അതേസമയം, 90 കാലഘട്ടത്തില്‍ നിലവില്‍ വന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂടുതല്‍ ട്രയിന്‍ സര്‍വ്വീസുകള്‍ വേണമെന്ന് ഒരു ജനപ്രതിനിധികളും ആത്മാര്‍ത്ഥമായി ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് നിഖില്‍ കൃഷ്ണ അഭിപ്രായപ്പെട്ടത്. എന്നാല്‍, വടക്കോട്ടുള്ള സര്‍വ്വീസുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചിരുന്നെന്നും പക്ഷെ ഭരണപക്ഷം അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂര്‍ ടൂറിസം വികസന പദ്ദതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് കൂടുതല്‍ ട്രയിന്‍ സര്‍വ്വീസ് സ്ഥാപിക്കുക എന്നത്. നിലവില്‍, ഗുരുവായൂരില്‍ നിന്ന് വടക്കുവശത്തേക്ക് ട്രയിനുകള്‍ ഇല്ല. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ കുറ്റിപ്പുറം വരെ ട്രയിനില്‍ വന്ന് അവിടെ നിന്ന് ബസിലോ മറ്റ് വണ്ടികളിലോ ആണ് വരുന്നത്. അതുകൊണ്ട് തന്നെ ടൂറിസം പദ്ധതി തയ്യാറാക്കുമ്പോള്‍ ഇത് കൂടി ശ്രദ്ധിക്കേണ്ട വിഷയമാണ്.’– നിഖില്‍ പറഞ്ഞു.

എന്നാല്‍, ഗുരുവായൂരിന്റെ വിദൂര വികസന പദ്ധതികളില്‍ ഗുരുവായൂരിന്റെ സ്വന്തം ട്രയിന്‍ ഉള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണ ദാസ് പറഞ്ഞത്. മാത്രമല്ല, മൂകാംബിക ക്ഷേത്രം, പഴനി തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങളിലേക്കുള്ള ട്രയിന്‍ സര്‍വ്വീസുകളൊക്കെ ഭാവി സധ്യതകളായി പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ ട്രയിന്‍ ഗതാഗതം പലതവണ നഗരസഭയില്‍ ചര്‍ച്ചാ വിഷയമായതാണ്. ഇനിയിപ്പോള്‍ ടൂറിസം വികസിപ്പിക്കുമ്പോള്‍ വീണ്ടും ഇത് ഒരു വിഷയമാകും. ആ സമയത്ത് നഗരസഭയുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ തീര്‍ച്ചയായും സ്വീകരിക്കുകയും ചെയ്യും. നിലവില്‍ നഗരസഭ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്.’ — കൃഷ്ണ ദാസ്
സമയം മലയാളത്തോട് വ്യക്തമാക്കി.

****

Previous Post

‘സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുത്’; നാർക്കോട്ടിക് ജിഹാദിൽ പാലാ ബിഷപ്പിനെതിരെ പിടി തോമസ്

Next Post

പതിനേഴുകാരിയെ പീഡിപ്പിച്ച ബിജെപി ജില്ലാ നേതാവ്‌ അറസ്റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പതിനേഴുകാരിയെ-പീഡിപ്പിച്ച-ബിജെപി-ജില്ലാ-നേതാവ്‌-അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച ബിജെപി ജില്ലാ നേതാവ്‌ അറസ്റ്റിൽ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.