
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പോലീസുകാരെ തട്ടിപ്പിന് ഇരയാക്കിയത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയാണ് മുൻകൈയ്യെടുത്തിരുന്നത്. പിന്നീട് ഗർഭിണിയാണെന്ന് ഇരകളെ അറിയിക്കുകും ഗർഭഛിദ്രം നടത്താൻ പണം ആവശ്യപ്പെടുകയും ചെയ്യും.
Also Read:
ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ പോലീസുകാരുടെ താമസ സ്ഥലങ്ങളിൽ വെച്ചോ ഹോട്ടലിൽ വെച്ചോ ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഗർഭിണിയാണെന്ന് അറിയിച്ച ശേഷം പ്രശ്നം ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെടും. കുരുക്കിൽ പെടുന്ന പോലീസുകാരിൽ നിന്നും പതിനായിരങ്ങളും ലക്ഷങ്ങളുമാണ് യുവതി തട്ടിച്ചെടുത്തത്. കുടുംബ ജീവിതം തകരുമെന്ന ഭീതികൊണ്ട് ആരും പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പരിചയപ്പെടുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക് ബന്ധം വ്യാപിപ്പിക്കുന്നതായിരുന്നു യുവതിയുടെ രീതി.
നേരത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയർന്നതിനെത്തുടർന്ന് അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഡിവൈഎസ്പി റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർ യുവതിയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ എഡിജിപി റാങ്കിലും ഐജി റാങ്കിലും ഉൾപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ഇരകളായെന്നും സൂചനകളുണ്ട്.
ചില പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സ്വകാര്യ ചാറ്റ് ഉപയോഗിച്ചാണ് മറ്റ് ഉദ്യോഗസ്ഥരുമായി യുവതി ബന്ധം സ്ഥാപിച്ചത്. യുവതിയുടെ പക്കലുള്ള വിവരങ്ങൾ പുറത്ത് വരുമോയെന്ന ഭയം മൂലം ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടും പോലീസുകാർ പരാതിപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയം ഗൗരവമുള്ളതായതിനാൽ പ്രശ്നപരിഹാരം ശ്രമകരമായിരിക്കും. മിക്ക പോലീസുകാരും ആത്മഹത്യയുടെ മുനമ്പിലാണെന്ന് റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Also Read:
ആദ്യമായല്ല പോലീസ് ഹണി ട്രാപ്പിൽ പെടുന്നത്. കഴിഞ്ഞ വർഷം കെണിയിൽ അകപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരത്ത് താമസമാക്കിയ കൊല്ലം കാരിയാണ് പോലീസുകാരെ കുടുക്കിയത്.
തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഒരു നഴ്സും മറ്റൊരു യുവാവും യുവതിക്ക് സഹായം ചെയ്തു നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യുവതി ഗർഭിണിയാണെന്ന റിപ്പോർട്ട് സംഘടിപ്പിച്ച് നൽകിയത് നഴ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഴ്സ് നൽകുന്ന റിപ്പോർട്ടാണ് യുവതി പ്രധാന ആയുധമാക്കിയത്. റിപ്പോർട്ട് കാട്ടിയുള്ള ഭീഷണിക്കു മുന്നിൽ പോലീസുകാർ വഴങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയിരുന്നതായും ഇതേത്തുടർന്ന് ഉദ്യോഗസ്ഥനെ പിടികൂടിയതായും റിപ്പോർട്ടുണ്ട്.















