തിരുവനന്തപുരം:അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം നടത്തിക്കൊണ്ട് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിലപാട് സ്വീകരിക്കാതെ സർക്കാർ.
സംഘർഷവുമായി ബന്ധപ്പെട്ട വിവിധ ക്രിമിനൽ കേസുകൾ കോടതി പരിഗണനയിൽആയതിനാൽ പ്രത്യേകിച്ച് ഒരു നിലപാട് എടുക്കില്ലെന്നാണ്സർക്കാർ പറയുന്നത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ പരിശോധിച്ച് നടപ്പിലാക്കും. ഇതിനായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
മാധ്യമപ്രവർത്തകും അഭിഭാഷകരും പോലീസിനെതിരേപ്രകോപനം സൃഷ്ടിച്ചെന്നും സർക്കാർ നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകരും മാധ്യമപ്രവർത്തകരും പരസ്പരം ചീത്തവിളിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ്കമ്മിഷന്റെ പ്രധാന കണ്ടെത്തൽ.
മാധ്യമപ്രവർത്തകർ മാർച്ചു നടത്തിയത് മുൻകൂർ അനുമതി വാങ്ങാതെയാണെന്നും സംഘർഷത്തിനിടെ അഭിഭാഷകർക്കും ക്ലാർക്കുമാർക്കും പരിക്കേറ്റത് പോലീസ് ലാത്തിച്ചാർജിനും കയ്യേറ്റ ശ്രമത്തിനും ഇടയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.2016 ജൂലൈ ഇരുപതിനാണ് കേരളഹൈക്കോടതിക്കു മുന്നിൽ മാധ്യമപ്രവർത്തരും അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായത്.
Content Highlights: Journalist and advocates clash : Justice Muhammad commission submits report