Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

Book Review: ജ്ഞാനഭാരം – ഇ. സന്തോഷ് കുമാർ

by News Desk
August 9, 2021
in KERALA
0
book-review:-ജ്ഞാനഭാരം-–-ഇ.-സന്തോഷ്-കുമാർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

By വി.എം അഭിജിത്ത്

മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ പ്രാദേശികമാകുമ്പോള്‍ സാഹിത്യം, ഏറ്റവും കുറഞ്ഞത് പശ്ചാത്തലങ്ങളിലെങ്കിലും പാൻ – ഇന്ത്യന്‍ ആകാന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. ഇ. സന്തോഷ്‍കുമാറിന്‍റെ ‘ജ്ഞാനഭാരം’ ഹിന്ദിയിലേക്ക് മൊഴിമാറ്റിയാല്‍ അത് ഒരു ഹിന്ദി നോവല്‍ ആയി.

മലയാളത്തില്‍ ഒരാള്‍ എഴുതിയ സാഹിത്യമാണെന്ന് സൂചിപ്പിക്കുന്ന പച്ചപ്പോ, മൃഗങ്ങളോ (flora and fauna) ഒന്നും നോവലില്‍ അവശേഷിക്കുന്നില്ല. ഇടയ്‍ക്കെല്ലാം വിവര്‍ത്തനമാണെന്ന് തോന്നിപ്പിക്കുന്ന ഭാഷയും ശൈലിയും കുറിയ വാചകങ്ങളുമാണ് നോവല്‍.

‘ആള്‍ക്കൂട്ടം’ എഴുതിയ ആനന്ദ് ആണ് സ്വാഭാവികമായും നിങ്ങളെ ഈ എഴുത്ത് ഓര്‍മ്മിപ്പിക്കുക (ഈ നോവലിനകത്തും ആള്‍ക്കൂട്ടം പരാമര്‍ശിക്കുന്നുണ്ട്). പ്രണയമോ, ആസക്തിയോ ഒന്നും ധ്വനിപ്പിക്കാതെ, അസ്ഥിത്വവും യുക്തിരാഹിത്യവും നിയന്ത്രിക്കുന്ന ലോകക്രമത്തെ അകലെയിരുന്ന് കാണുന്ന എഴുത്തുകാരനെ അതുപോലെ ജ്ഞാനഭാരത്തില്‍ കാണാം.

2007ല്‍ വിഖ്യാത ഹോളിവുഡ് ആല്‍ പചിനോ, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സമഗ്രസംഭാവന പുരസ്‍കാരം (AFI Life Achievement Award) നേടിയ വേദിയില്‍ കൊമേഡിയനും അക്കാദമി അവാര്‍ഡ് ജേതാവുമായ റോബിന്‍ വില്യംസ് പറഞ്ഞ ഒരു
ഓര്‍ക്കുകയാണ്.

“റോബര്‍ട്ട് ഡെ നീറോയെ നിങ്ങള്‍ ഉണക്കിവിരിച്ചാല്‍ അല്‍ പചീനോയായി. സര്‍വഗുണങ്ങളുടെയും മറുവശം”

ഒരേകാലത്ത് അഭിനയിച്ച് തുടങ്ങിയെങ്കിലും, ഇറ്റാലിയന്‍ പൈതൃകമുണ്ടെങ്കിലും ഹോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ റോബര്‍ട്ട് ഡെ നീറോയോളം വരില്ല ആൽ പചീനോ എന്നതാണ് ആ തമാശയുടെ ചുരുക്കം.

പക്ഷേ, ആനന്ദ് വരച്ചിടത്താണോ ഇ. സന്തോഷ് കുമാര്‍ നില്‍ക്കുന്നത്? അല്ലേയല്ല. സ്വന്തമായ ആഖ്യാന മികവും സസ്പെൻസുകളും ഈ നോവലിനുണ്ട്. എഴുത്തുകാരന് ഉത്തരമില്ലാത്തത് കൊണ്ട് വായനക്കാരന് വിട്ടുകൊടുക്കുന്ന ദാര്‍ശനിക ചോദ്യങ്ങളും തീരെയില്ലെന്ന പ്രത്യേകതകളുമുണ്ട്.

*

മുംബൈ ആണ് നോവലിന്‍റെ പശ്ചാത്തലം. കേരളത്തില്‍ നിന്ന് മഹാനഗരത്തിലേക്ക് എത്തിപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍. അയാള്‍ സ്വയം എഴുത്തുകാരനെന്ന് പരിചയപ്പെടുത്താന്‍ ഇനിയും ധൈര്യം സ്വീകരിച്ചിട്ടില്ലാത്ത ഒരാളാണ്.

ബോംബേയില്‍ സമ്പന്നമായ ഒരു തെരുവില്‍ കൈലാസ് പാട്ടീല്‍ എന്ന ഒരു മധ്യവയസ്കനെ പരിചയപ്പെടുന്നു. അസാധാരണമായ ‘ജ്ഞാനം’ പ്രകടിപ്പിക്കുന്ന ഈ വയസ്സന്‍ ഒരു സമയപ്രവാഹത്തില്‍ നിലച്ചുപോയ ഒരാളാണെന്ന് (നിങ്ങള്‍ വിചാരിക്കുന്നതിലും എളുപ്പം ഇത് നോവലിലുണ്ട്) ഉദ്യോഗസ്ഥന്‍ കണ്ടെത്തുന്നു.

അവരുടെ കൂടിക്കാഴ്ച്ചകള്‍ പതിയെ ഒരു വിജ്ഞാനകോശത്തിലേക്ക് എത്തുന്നു. “പ്രായശ്ചിത്തം”, “കടമ” എന്നിങ്ങനെയെല്ലാം കൈലാസ് പാട്ടീല്‍ വിശേഷിപ്പിക്കുന്ന ഒരു ബന്ധം ആ പുസ്‍തകങ്ങള്‍ വെളിവാക്കുന്നു. ബാക്കി നോവല്‍ പൂര്‍ണമായും ആ സര്‍വവിജ്ഞാനകോശങ്ങളെക്കുറിച്ചാണ്. അതിന്‍റെ ‘ഭാര’ത്തെക്കുറിച്ചും.

ആദ്യ പേജിലെ ഉദ്ധരണിയില്‍ നോവല്‍ വ്യക്തമാണെങ്കിലും അത് ജീവിതത്തിലേക്ക് പകര്‍ത്തിയെഴുതിയ മിടുക്ക് ആണ് ഇ. സന്തോഷ്‍കുമാറിന്‍റെ എഴുത്തിനെക്കുറിച്ച് ആവേശം നല്‍കുന്ന ഒരു ഘടകം. അനയാസം, ഗിമിക്കുകളില്ലാതെ കഥ മുന്നോട്ടുപോകുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ മറ്റൊരു ഭാഷയിലാണെന്ന ജാമ്യം ഉള്ളതുകൊണ്ട്. വിവര്‍ത്തനത്തിന്‍റെ ബുദ്ധിമുട്ടുകളോ കൃത്രിമത്വമോ ചോദ്യം ചെയ്യാതെ വായന മുന്നോട്ടുപോകും.

കൈലാസ് പാട്ടീല്‍ സമയത്തില്‍ ഉറച്ചുപോയ ഒരു മനുഷ്യനാണെന്ന് നമ്മളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍. അത് സ്ഥാപിക്കാന്‍ അല്‍പ്പം കടന്നുപോയെങ്കിലും നൈസര്‍ഗികമായ ഉദാഹരണങ്ങളുണ്ടാക്കാനും വിശ്വസിപ്പിക്കാനും എഴുത്തുകാരന് കഴിയുന്നുണ്ട്.

ഒന്‍പത് മണിയുടെ ക്ലോക്ക് അഞ്ചു തവണയേ അടിച്ചൂള്ളൂ എന്ന ഉദ്യോഗസ്ഥന്‍റെ ചോദ്യത്തിന് “ഇവിടെയുള്ളതെല്ലാം സമയത്തിനു കുറച്ചു പിറകേയാണ്. മനുഷ്യരായാലും വസ്‍തുക്കളായാലും” എന്നാണ് കൈലാസ് പാട്ടീല്‍ നല്‍കുന്ന ഉത്തരം.

ഒരു അധ്യായത്തിന്‍റെ അവസാന വാചകം കൂടെയാണിത്. നാട്യങ്ങളൊന്നുമില്ലാതെ അടുത്ത അധ്യായത്തിലേക്ക് വായിക്കുന്നവരെ കുരുക്കാനുള്ള ഒരു നല്ല ഉദാഹരണംകൂടെയാണിത്.

അഭിഭാഷകന്‍ നരേഷ് എന്ന കഥാപാത്രം നോവലില്‍ കടന്നുവരുമ്പോള്‍ മാത്രമാണ് അല്‍പ്പമെങ്കിലും നാടകീയത കടന്നുവരുന്നത്. കൈലീസ് പാട്ടിലിനോ, ദൃക്സാക്ഷിയായ എഴുത്തുകാരനോ ഉള്ള ആഴം നരേഷിനില്ല. വിവാഹബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ചുള്ള അയാളുടെ മറുപടി, ഒന്നാന്തരം ക്ലീഷെയാണ്.

“അതു ഞാന്‍ തോറ്റ മറ്റൊരു കേസാണ് കൈലാസ്. അതിലിനി ഒരപ്പീലിനും സാധ്യതയില്ല” ആയിരം വയലിനുകളുടെ കരച്ചിലിന് മുകളില്‍ മലയാള സിനിമയിലെ ഒരു ദുരന്ത നായകന്‍ പറയുന്ന ഡയലോഗ് നരേഷ് പറയുന്നു.

കഥയുടെ നിര്‍ണായക ടേണിങ് പോയിന്‍റില്‍ കഥാപാത്രങ്ങളെ അസാധാരണമായ നിമിഷത്തില്‍ ബന്ധിപ്പിക്കുന്നുണ്ട് ഇ. സന്തോഷ്‍കുമാര്‍. നരേഷ് ജയിച്ച ഒരു കേസില്‍, അതുവഴി ഇല്ലാതായ ഒരു വലിയ കുടുംബത്തെ കോടതിക്ക് പുറത്തു സഹായിക്കുന്നിടത്താണ് ഈ നിമിഷം.

“ആ ചെറുപ്പക്കാരനെ ഞാൻ മറ്റെവിടെയോ പരിചയപ്പെട്ടിട്ടുണ്ടെന്നു തോന്നി” ഏതാനും വാചകങ്ങള്‍ക്ക് ശേഷം; “അപ്പോള്‍ എനിക്കോര്‍മ വന്നു: ആ ചെറുപ്പക്കാരന്‍ ഞാനായിരുന്നു”

*

ആഗ്രഹിക്കുന്ന ജീവിതം ഒരേസമയം മനുഷ്യര്‍ക്ക് എത്രമാത്രം അപ്രാപ്യവും കടമയുമാണെന്ന ഒരു ബോധ്യം കഥാപാത്രങ്ങള്‍ തരുന്നുണ്ട്. കാപട്യം അതിന്‍റെ ഭാഗമാണ്. ജീവിതത്തിലെ ഐക്യപ്പെടലുകള്‍ ശൂന്യമാണ്. ഒരാള്‍ അയാളുടെ മാര്‍ഗ്ഗത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കും.

ഒരുവേള നമ്മള്‍ അത് മാത്രമായി മാറുമ്പോള്‍ ചുറ്റുമുള്ളതെല്ലാം അപ്രസക്തമാകും. ചെറിയ ജീവിതങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. വിധേയത്വമാണ് മിക്കപ്പോഴും ഈ ‘കാഴ്ച്ചപ്പണ്ട’ത്തിന്‍റെ ഭാഗമാകാന്‍ സാധാരണക്കാര്‍ തരേണ്ട കപ്പം.

ഓരോരുത്തരും ഈ നിരര്‍ഥകത പ്രതിരോധിക്കുന്നു. അത് കണ്ണടച്ച് ആസ്വദിക്കുന്നവര്‍ പ്രത്യേകിച്ച് കുറ്റബോധങ്ങളില്ലാതെ ജീവിക്കുന്നു, ചിലര്‍ ആത്മീയമായി ജീവിച്ചുപോകുന്നു, മറ്റു ചിലര്‍ തന്‍റെ അടുത്ത തലമുറയെ താന്‍ നേരിടുന്ന ഭൂതങ്ങളില്‍ നിന്ന് വിടുതല്‍ ചെയ്യുന്നു.

പുസ്‍തകങ്ങള്‍ തലയണയായും മൂല്യമുള്ള പുരാവസ്‍തുവായും പ്രായശ്ചിത്തമായും കണ്ട മൂന്നുപേരുണ്ട് ഈ നോവലില്‍. ആദ്യത്തെയാള്‍ പിന്നീട് സുപ്രീംകോടതി ജസ്റ്റിസ് ആയി. രണ്ടാമത്തെയാള്‍ അതൊരു ലാഭവസ്‍തുവായി മാത്രം കണ്ടു, മൂന്നാമത്തെയാള്‍ പകര്‍ന്നുകിട്ടിയ ഒരു നുണയെ, ആദരവോടെ കണ്ട് അതാണ് സത്യമെന്ന് കരുതി ആരാധിച്ചു ജീവിതം കഴിച്ചു.

ആനന്ദിന്‍റെ ഗോവര്‍‍ധന്‍റെ യാത്രകളില്‍ നീതിയെക്കുറിച്ചുള്ള ഒരു ഭാഷണമുണ്ട്. എങ്ങനെ സാധാരണക്കാരനില്‍ നിന്നും നീതി അകലുന്നുവെന്നും അനീതികള്‍ ഒരു നഗരമായി അവര്‍ക്ക് ചുറ്റും വളരുന്നുവെന്നതും. ആനന്ദ് ഈ മനുഷ്യരെ ജീവിക്കാന്‍ വിടുകയാണെങ്കില്‍, ഫ്രാൻസ് കാഫ്‍കയുടെ വിചാരണയില്‍ ആരും ജീവനോടെ ഈ നഗരങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നില്ല. സമാനമാണ് ജ്ഞാനഭാരത്തിലും വിലാപങ്ങള്‍.

ചുരുക്കം: ദാര്‍ശനികമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും കഥപറച്ചിലിലും സസ്‍പെൻസിലും ശ്രദ്ധിക്കുന്ന എഴുത്ത്. സാര്‍വത്രികമായ ഒരു ഭാഷയും ശൈലിയും.

****

(അഭിജിത്ത് വി.എം, സമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസര്‍. അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍ അയക്കാം – abhijith.vm@timesinternet.in)

Previous Post

അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിൻ രക്തം ഛർദ്ദിച്ച് മരിച്ചു

Next Post

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം; സ്റ്റേ ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു: വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തോട്ടം-തൊഴിലാളികളുടെ-പെൻഷൻ-പ്രായം;-സ്റ്റേ-ഒഴിവാക്കാനുള്ള-നടപടികൾ-പുരോഗമിക്കുന്നു:-വി-ശിവൻകുട്ടി

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം; സ്റ്റേ ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു: വി ശിവൻകുട്ടി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.