Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഒരേ സമയം പ്ലസ് വൺ, പ്ലസ് ടു പഠിക്കണം; പരീക്ഷ വേണ്ട’; കേരളം വിദ്യാര്‍ഥികളെ കേള്‍ക്കുമോ?

by News Desk
June 22, 2021
in KERALA
0
‘ഒരേ-സമയം-പ്ലസ്-വൺ,-പ്ലസ്-ടു-പഠിക്കണം;-പരീക്ഷ-വേണ്ട’;-കേരളം-വിദ്യാര്‍ഥികളെ-കേള്‍ക്കുമോ?
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

സെപ്റ്റംബറില്‍ പ്ലസ് വൺ
നടത്താന്‍ ഒരുങ്ങുകയാണ് കേരളം. കൊവിഡ്-19 മഹാമാരി കാരണം താറുമാറായ വിദ്യാഭ്യാസ ടൈംടേബിളില്‍ പൊതുപരീക്ഷ അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെടുകയാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍.

“പ്ലസ് ടു പാഠഭാഗങ്ങളാണ് ഞങ്ങള്‍ പഠിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാൽ പ്ലസ് വൺ പരീക്ഷയെഴുതുകയും വേണം. ഇന്ത്യയില്‍ ഒരേസമയത്ത് പ്ലസ് വണും പ്ലസ് ടുവും പഠിക്കുന്ന വിദ്യാര്‍ഥികള്‍ കേരളത്തില്‍ മാത്രമേയുള്ളൂ. ഈ വര്‍ഷത്തെ ഇംപ്രൂവ്‍മെന്‍റ് പരീക്ഷപോലും സര്‍ക്കാര്‍ റദ്ദാക്കി” സി.ബി.എസ്‍.ഇ സിലബസില്‍ നിന്ന് സംസ്ഥാന സ്‍കൂളിലേക്ക് മാറിയ ഒരു വിദ്യാര്‍ഥി* സമയം മലയാളത്തോട് പറയുന്നു.

കേരളത്തില്‍ 2020 നവംബറിലാണ് പ്ലസ് വൺ ക്ലാസ്സുകള്‍ ആരംഭിച്ചത്. കൊവിഡ്-19 വ്യാപനം കാരണം വൈകിയ ക്ലാസ്സുകള്‍ പൂര്‍ണമായും ഓൺലൈൻ ആണ്. കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് പ്ലസ് വൺ പരീക്ഷ സ്ഥിരം സമയത്ത് നടന്നതുമില്ല. പരീക്ഷയെക്കുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകളുണ്ടായില്ല. സാഹചര്യം കണക്കിലെടുത്ത് പരീക്ഷ നടക്കില്ലെന്നാണ് എല്ലാവരും കരുതിയത് — വിവിധ സ്‍കൂളുകളിലെ വിദ്യാര്‍ഥികള്‍ പറയുന്നു.

പുതിയ സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും അധികാരത്തില്‍ എത്തിയതോടെ തീരുമാനം മാറി. മെയ് മാസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി
സെപ്റ്റംബറില്‍ പ്ലസ് വൺ പൊതുപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം.

“സര്‍ക്കാരിന് ക്രെഡിറ്റ് നേടാൻ വേണ്ടിയാണ് ഈ പരീക്ഷ നടത്തുന്നത്” വയനാട് നിന്നുള്ള ഒരു വിദ്യാര്‍ഥി* പറയുന്നു.

—

സാധാരണ പ്ലസ് വൺ ഫലത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞ മൂന്ന് വിഷയങ്ങളില്‍ ഇംപ്രൂവ്‍മെന്‍റ്‍ പരീക്ഷയെഴുതാം. ഇത് ഈ വര്‍ഷം ഒഴിവാക്കി. സര്‍ക്കാര്‍ പ്ലസ് വണിനും പൊതുപരീക്ഷ നടത്താന്‍ തീരുമാനിച്ചതോടെ പ്ലസ് ടു സമ്പൂര്‍ണ ഫലം പ്രഖ്യാപിക്കുന്നത് രണ്ട് പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ ആകും.

ഒരുതവണ പോലും സ്‍കൂളുകളില്‍ നേരിട്ട് പോയി പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‍മെന്‍റ് എഴുതാന്‍ അവസരമില്ലാത്തത് ശരിയായ നടപടിയല്ലെന്നാണ് വിദ്യാര്‍ഥികള്‍ വാദിക്കുന്നത്.

“പല വിദ്യാര്‍ഥികളും സി.ബി.എസ്.ഇ, ഐ.സി.എസ്‍.ഇ ബോര്‍ഡുകളില്‍ നിന്ന് വന്നവരാണ്. അവര്‍ക്ക് പരീക്ഷയുടെ മാതൃകപോലും അറിയില്ല. പ്ലസ് വൺ ക്ലാസ്സുകള്‍ ഓൺലൈൻ ആയിട്ടാണ് ഇതുവരെ നടന്നത്, ഞങ്ങള്‍ക്ക് ഒരു യൂണിറ്റ് ടെസ്റ്റുപോലും നടത്തിയിട്ടില്ല. മോഡൽ പരീക്ഷയും ഇല്ലെന്നാണ് പറഞ്ഞത്. എന്‍റെ അധ്യാപകരെയും സഹപാഠികളെയുംപോലും എനിക്ക് അറിയില്ല.” ഒരു വിദ്യാര്‍ഥി* പറയുന്നു.

ഓൺലൈൻ ക്ലാസ്സുകള്‍ കേരളത്തിലെ പ്ലസ് വൺ വിദ്യാര്‍ഥികളെയാണ് ഏറ്റവും അധികം ബാധിച്ചതെന്ന് 18 വര്‍ഷമായി എറണാകുളത്ത് അധ്യാപികയായ ജിത, സമയം മലയാളത്തോട് പറയുന്നു.

“മലയാളം മീഡിയത്തില്‍ നിന്ന് പ്ലസ് വണിലേക്ക് വന്ന വിദ്യാര്‍ഥികളെയാണ് ഇത് ഏറ്റവും ബാധിക്കുന്നത്. പത്താം ക്ലാസ് വരെ മലയാളത്തില്‍ ഫിസിക്സും കെമിസ്ട്രിയും പഠിച്ചു വന്ന ഈ കുട്ടികള്‍, പെട്ടന്ന് ഇംഗ്ലീഷില്‍ ക്ലാസ് എടുക്കുന്നത് മനസിലാക്കാന്‍ പാടുപെടും. ക്ലാസ് മുറികളില്‍ ആണെങ്കില്‍ നമുക്ക് ഓരോ വിദ്യാര്‍ഥിയുടെയും മുഖം കണ്ടാല്‍ മനസിലാക്കാം. ഇത് അങ്ങനെയല്ലല്ലോ. മനസിലായോ, മനസിലായോ എന്ന് ഓൺലൈനിൽ ചോദിച്ചാലും, എല്ലവരും മിണ്ടാതിരിക്കുകയേയുള്ളൂ. ചോദ്യം ചോദിക്കാനുള്ള വിമുഖതയും നാണക്കേടും കാരണം ആരും ചോദിക്കില്ല. ഓൺലൈനിൽ വളരെക്കുറിച്ച് മാത്രമേ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് തന്നെയാണ് എനിക്ക് മനസിലായത്”

ഓൺലൈൻ ക്ലാസ്സുകളിലൂടെ ഏറ്റവും ബുദ്ധിമുട്ടുന്നത് കേരളത്തിലെ വിദ്യാലയങ്ങളിലെ
(Intermittent explosive disorder) വിദ്യാര്‍ഥികളാണെന്ന് അധ്യാപിക, ജിത പറയുന്നു.

ചെറിയതോതിലുള്ള പെരുമാറ്റ വൈകല്യമുള്ള വിദ്യാര്‍ഥികളാണ് ഐ.ഇ.ഡി എന്ന ഗണത്തില്‍പ്പെടുന്നത്.

“ഇവര്‍ ഒരു വിഷയത്തില്‍ അല്‍പ്പം പിന്നിലായിരിക്കും. പക്ഷേ, അടുത്തിരുത്തി പഠിപ്പിച്ചാല്‍ ഏറ്റവും മിടുക്കന്മാരും. സ്‍പെഷ്യല്‍ സ്കൂളുകളിലേക്ക് പോകേണ്ടാത്ത നമ്മുടെ പൊതുവിദ്യാര്‍ഥികള്‍ക്ക് ഒപ്പം ഇരുന്ന പഠിക്കുന്നവരാണ് ഇവര്‍. ക്ലാസുകള്‍ ഓൺലൈൻ ആയതോടെ ഇവര്‍ വല്ലാതെ ഒറ്റപ്പെട്ടു. പറഞ്ഞുകൊടുക്കാനോ ശ്രദ്ധിക്കാനോ ആരുമില്ലാത്ത അവസ്ഥ” ജിത പറയുന്നു.

—

ജൂൺ ആദ്യവാരത്തോടെ ഏതാണ്ട് എല്ലാ സ്‍കൂളുകളിലും പ്ലസ് വൺ പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ നേരിട്ട് പ്ലസ് ടു പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നത്. പക്ഷേ, രണ്ട് മാസത്തിനുള്ളില്‍ പ്ലസ് വൺ പൊതുപരീക്ഷ പ്രഖ്യാപിച്ചതോടെ പ്ലസ് വൺ പഠിക്കണോ, പ്ലസ് ടു പഠിക്കണോ എന്ന സംശയത്തിലാണ് വിദ്യാര്‍ഥികള്‍.

ജൂൺ ഒന്നിന് സി.ബി.എസ്‍.ഇ രാജ്യവ്യാപകമായി പ്ലസ് ടു
വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല മീറ്റിങ്ങിന് ശേഷമാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 40:30:30 എന്ന അനുപാതത്തില്‍ മാര്‍ക്ക് നല്‍കാനാണ് സി.ബി.എസ്‍.ഇ തീരുമാനിച്ചത്. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തൃപുര, പഞ്ചാബ് ഉള്‍പ്പെടെ 18 സംസ്ഥാനങ്ങള്‍ പൊതുപരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തി പരീക്ഷയെഴുതുന്ന സാഹചര്യം കേരളത്തില്‍ നടപ്പാക്കുന്നുണ്ടോ എന്നതില്‍ ജൂൺ 21ന് അന്തിമ തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടതായി നിയമകാര്യ വെബ്‍പോര്‍ട്ടല്‍
റിപ്പോര്‍ട്ട് ചെയ്യുന്നു. ബാലാവകാശ പ്രവര്‍ത്തകന്‍ അനുഭ ശ്രീവാസ്‍തവയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

—

പ്ലസ് ടു വിദ്യാര്‍ഥികളുടെ പഠനം വിക്ടേഴ്‍സ്‍ ചാനലിലും ഓൺലൈൻ ക്ലാസ്സുകളിലുമായിട്ടാണ്. അധ്യയന വര്‍ഷത്തില്‍ ഒരുദിവസം പോലും സ്‍കൂളില്‍ പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

“ഒരു മണിക്കൂര്‍ വീതമുള്ള മൂന്ന് ക്ലാസ്സുകളാണ് കൂടുതലും സ്കൂളുകളില്‍ ദിവസവും എടുക്കുന്നത്. ഒപ്പം വിക്ടേഴ്സ് ചാനല്‍ കാണാനും നിര്‍ബന്ധമുണ്ട്” വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറയുന്നു.

എറണാകുളത്ത് ചില സ്കൂളുകളില്‍ വൈകീട്ട് മൂന്നു മണി മുതല്‍ രാത്രി 9 വരെയാണ് ക്ലാസ്സുകള്‍. ഇത് രാത്രി പത്ത് വരെ ചിലപ്പോള്‍ നീളും. പ്ലസ് വൺ പരീക്ഷ പ്രഖ്യാപിച്ചതോടെ ഞായറാഴ്ച്ചയും ക്ലാസ് എടുക്കുന്നുണ്ടെന്ന് ഒരു വിദ്യാര്‍ഥി* പറയുന്നു.

ഓൺലൈൻ പഠനം ബുദ്ധിമുട്ടായപ്പോള്‍ ഫോക്കസ് ഏരിയ എന്ന പേരില്‍ പാഠഭാഗങ്ങളില്‍ നിന്ന് വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം കുട്ടികള്‍ക്ക് വേര്‍തിരിച്ച് നല്‍കിയിരുന്നു. പല വിഷയങ്ങളിലും ഇത് മുഴുവന്‍ പാഠപുസ്‍തകം തന്നെയാണെന്ന് വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്.

—

ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാത്രമേ ഇക്കാര്യത്തിലുള്ളൂ. ട്വിറ്ററില്‍ ആണ് പ്രധാനമായും വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തുന്നത്. പക്ഷേ, ഇവരാരും സ്വന്തം പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ തയാറല്ല. അനോണിമസ് ഹാൻഡിലുകളില്‍ നിന്നാണ് ട്വീറ്റുകള്‍. സര്‍ക്കാരോ മറ്റുള്ളവരോ ഒറ്റപ്പെടുത്തുമോ എന്ന ഭയമാണ് കാരണം.

“എല്ലാവരെയും വിശ്വസിക്കാന്‍ ഭയമാണ്” ഒരു വിദ്യാര്‍ഥി പറയുന്നു.

“പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ചില അവകാശ പ്രവര്‍ത്തകര്‍ നടത്തിയ യൂട്യൂബ് വീഡിയോകളിലൂടെയാണ് ഇതേ കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തിയത്” മേഘ* എന്ന വിദ്യാര്‍ഥി പറയുന്നു.

അതേസമയം, മറ്റു വിദ്യാര്‍ഥികളും വീഡിയോ സന്ദേശമായും മറ്റും തങ്ങളുടെ പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്നുണ്ട്.

“കേരള സര്‍ക്കാര്‍ മര്യാദയ്‍ക്ക് ഒരു ഓണലൈൻക്ലാസ് പോലും നടത്തുന്നില്ല. പക്ഷേ, പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. …വിദ്യാര്‍ഥികളുടെയും ടീച്ചര്‍മാരുടെയും പരാതികള്‍ വിദ്യാഭ്യാസ വകുപ്പ് കേള്‍ക്കുന്നില്ല”, അക്ഷയ് ചന്ദ്രൻ എന്ന വിദ്യാര്‍ഥി
.

“ചില വിദ്യാര്‍ഥികള്‍ രാവിലെ പ്ലസ് ടു ആണ്, വൈകീട്ട് പ്ലസ് വണും. എപ്പോഴും ക്ലാസ് ആണ്”, എം എസ് അഭിനവ് എന്ന വിദ്യാര്‍ഥി
.

പ്ലസ് വൺ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും ഹാജരായവര്‍ക്കും പ്ലസ് ടു ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മാത്രമേ അടുത്ത വര്‍ഷം പൊതുപരീക്ഷ എഴുതാന്‍ കഴിയൂ എന്നാണ് ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഉത്തരവ്.

സുപ്രീംകോടതി ജൂൺ 22ന് വിവിധ സംസ്ഥാനങ്ങളിലെ പൊതുപരീക്ഷകളില്‍ അന്തിമ വിധി പ്രസ്‍താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പ്ലസ് വൺ പരീക്ഷയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

അഭിപ്രായങ്ങള്‍ തേടി കേരള വിദ്യാഭ്യാസ വകുപ്പ്, അധ്യാപക സംഘടനകള്‍ കെ.എസ്.ടി.എ, എച്ച്‍.എസ്.ടി.എ, കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്നിവരെ സമയം മലയാളം സമീപിച്ചിരുന്നു. ഇവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

***

(ഈ ലേഖനത്തില്‍ ചേര്‍ത്തിട്ടുള്ള വിദ്യാര്‍ഥികളുടെ പേരുകള്‍ യഥാര്‍ഥമല്ല. ഇവരുടെ വ്യക്തിവിവരങ്ങള്‍ സമയം മലയാളത്തിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല)

Previous Post

കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം; ആരോഗ്യ മന്ത്രി ഉത്തരവിറക്കി

Next Post

കൊച്ചി തീരത്തെ ദ്വീപ്‌; ഗൂഗിളിന്റെ പിഴവെന്ന്‌ പഠനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊച്ചി-തീരത്തെ-ദ്വീപ്‌;-ഗൂഗിളിന്റെ-പിഴവെന്ന്‌-പഠനം

കൊച്ചി തീരത്തെ ദ്വീപ്‌; ഗൂഗിളിന്റെ പിഴവെന്ന്‌ പഠനം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.