തിരുവനന്തപുരം> പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. കേരള പഠനത്തില് ഒട്ടേറെ സംഭാവനകള് നല്കിയിട്ടുണ്ട്.1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു. തിരുവനന്തപുരത്ത് മകള്ക്കൊപ്പമായിരുന്നു താമസം.
കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല് ഫെഡറേഷന് ഓഫ് ഇന്ത്യന് വിമന് മുന് പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനയുഗം ഗോപി എന്നറിയപ്പെട്ടിരുന്ന പരേതനായ എന് ഗോപിനാഥന് നായരാണ് ഭര്ത്താവ്. ആശ, ജി അരുണിമ( കെസിഎച്ച്ആര് ഡയറക്ടര്)എന്നിവര് മക്കള്.