Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

ദേശപ്പെരുമയ്ക്കുമപ്പുറം

by News Desk
May 19, 2021
in ARTS & STAGE
0
ദേശപ്പെരുമയ്ക്കുമപ്പുറം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

രണ്ടാം ലോകയുദ്ധ കാലം. എല്ലാം നഷ്ടപ്പെട്ട, മലയാളി വർത്തകൻ ബർമയിൽനിന്ന് പ്രാണരക്ഷാർഥം സ്വദേശത്തേക്ക്. മൊയ്തീൻകുട്ടി എന്ന ആ യുവാവിന് വേദനമാത്രം നൽകിയ നാടാണ് ബർമ. യുദ്ധം തുടങ്ങുംമുമ്പ് ഭാര്യ മരിച്ചു. അവരുമൊത്തുള്ള ജീവിതം ഓർമിപ്പിക്കുന്ന വിലപ്പെട്ട എന്തോ ഭാണ്ഡത്തിലാക്കി കാൽനടയായി കൂട്ടുകാരോടൊപ്പം.യാത്രാക്ഷീണംകൊണ്ടും രോഗങ്ങളാലും പലരും വഴിയിൽ മരിച്ചു. ശേഷിച്ചവർ മുന്നോട്ട്. ചുമലിലെ ഭാണ്ഡം ഉപേക്ഷിക്കാൻ ചിലർ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല; അതിൽ മകനായിരുന്നു! തന്നെ ഓർക്കാനായി ഭാര്യ നൽകിയ സമ്മാനം. മംഗോളിയൻ മുഖമുള്ള ഏഴുവയസ്സുകാരനെയും ചുമന്നുനടന്നു ആ പിതാവ്; ബർമമുതൽ കൊയിലാണ്ടിവരെ. വഴിയിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ പിൽക്കാലത്ത് യു എ ഖാദർ എന്ന ഉസ്സാന്റകത്ത് അബ്ദുൾ ഖാദർ എന്ന എഴുത്തുകാരനെ മലയാളിക്ക് ലഭിക്കില്ലായിരുന്നു. കൊയിലാണ്ടിയും തൃക്കോട്ടൂർ എന്ന തിക്കോടിയുമാണ് ഏകാന്തതയും നോവുകളും ഭയകൗതുകങ്ങളും പകർന്ന് ആ എഴുത്തുകാരനെ കണ്ടെടുത്തത്.

പകുതി മംഗോളിയനായ, മലയാളമറിയാ ത്ത, തറവാട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിലുണ്ടായ ആ സന്തതിക്ക് സ്നേഹംപകരാൻ ഉപ്പയുടെ ഉമ്മയായ പാത്തുമാത്രം. മകനെ ഉമ്മയെ ഏൽപ്പിച്ച് മൊയ്തീൻ വീണ്ടും ബർമയിലേക്ക്. വല്യുമ്മയുടെ മരണശേഷം ഖാദർ രണ്ടാനമ്മയുടെ വീട്ടിൽ. എങ്ങും ഏകാന്തതയും അനാഥത്വവും അവഹേളനവും. പതിയെ ചാലിയത്തെരുവിലെ കുഞ്ഞുങ്ങളുമായി കൂട്ടുകൂടാൻ കഴിഞ്ഞത് പുതിയ തുടക്കം. മുസ്ലിം ആചാരങ്ങളിലും വിശ്വാസത്തിലും പുലർന്ന തറവാട്ടിനകത്തെ ജീവിതം എന്ന പ്യൂപ്പയെ അറിയാതെ തകർക്കുകയായിരുന്നു ഖാദർ. എഴുത്തിന്റെ ആദ്യഘട്ടത്തിൽ സുന്നി‐മുജാഹിദ് പ്രശ്നം പരാമർശിച്ച് “ചങ്ങല’ (1966) നോവലെഴുതാനുള്ള തിണ്ണബലം നൽകിയതും കമ്യൂണിസത്തോട് ആഭിമുഖ്യം പുലർത്താനുള്ള സാഹചര്യമൊരുക്കിയതും സമുദായ ചലനം വിലയിരുത്താനും വിമർശിക്കാനും കഴിഞ്ഞതുമെല്ലാം മേൽപറഞ്ഞ പശ്ചാത്തലം.
നെയ്ത്തുകാരുടെ ജീവിതപരിസരം, ഗണപതിയുടെയും ഭഗവതിയുടെയും ക്ഷേത്രങ്ങൾ, ചെണ്ടമേളം, സർപ്പക്കാവ്, വടക്കൻ പാട്ട്, തിറയുത്സവം‐ എല്ലാം ഭയകൗതുകങ്ങളായി. അതിദേവതാ സങ്കൽപ്പങ്ങളും പുരാവൃത്തങ്ങളും പ്രാക്തന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഗൃഹാതുരത്വമായി, സർഗസാന്നിധ്യമായി നിറയുന്നത് പ്രവാസകാലത്ത്. അതായത്, മദിരാശിയിലെ ചിത്രകലാപഠനകാലത്തും, ശേഷം പല തൊഴിൽചെയ്ത് ബംഗളൂരുവിലും മറ്റും പുലർന്ന കാലത്താവണം “തൃക്കോട്ടൂർ’ ഉരുവം കൊള്ളുന്നത്. അവ കടലാസിൽ പകർത്തിയത് കോഴിക്കോട്ട് സ്ഥിരതാമസമാക്കിയപ്പോൾ.

അപ്പോഴേക്കും ആരോഗ്യവകുപ്പിലെ ജോലിമാറി ആകാശവാണിയിൽ.കോഴിക്കോടൻ സൗഹൃദ കൂട്ടായ്മയാണ് ആ എഴുത്തുകാരനെ രൂപപ്പെടുത്തിയത്. അങ്ങനെ നോക്കുമ്പോൾ എഴുത്തു ജീവിതത്തെ രണ്ടാക്കാം. കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ശേഷമുള്ളതും, തൃക്കോട്ടൂർ താമസകാലത്തുള്ളതും. തൃക്കോട്ടൂർ കാലത്ത് വായനയിലേക്കും എഴുത്തിലേക്കും തിരിച്ചുവിട്ടത് അയൽക്കാരനായ സി എച്ച് മുഹമ്മദ് കോയ. അദ്ദേഹം നൽകിയ ബഷീറിന്റെ “ബാല്യകാലസഖി’കോരിത്തരിപ്പിച്ചു. പതിയെ വായനയിൽനിന്ന് എഴുത്തിലേക്ക്. ആദ്യ മേജർ കഥ കൊയിലാണ്ടി ഗവ. ഹൈസ്കൂൾ കാലത്ത് എഴുതിയ “കണ്ണുനീർ കലർന്ന പുഞ്ചിരി’. സി എച്ച് പത്രാധിപരായ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അത് 52 ൽ വന്നു. അതിനുമുമ്പ് ചന്ദ്രിക ബാലപംക്തിയിൽ “വിവാഹസമ്മാനം’ കഥ യും.

ആറ് പതിറ്റാണ്ട് കടന്ന സർഗജീവിതത്തിനിടയിൽ കഥ, നോവൽ, യാത്രാവിവരണ ശാഖകളിലായി അമ്പതോളം കൃതികൾ. മികച്ച കഥാസമാഹാരത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം തൃക്കോട്ടൂർ പെരുമയ്ക്ക് ലഭിച്ചു. അബുദാബി ശക്തി‐ എസ് കെ പൊറ്റെക്കാട് അവാർഡുകൾ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ രചനകൾ വിവർത്തനം ചെയ്യപ്പെട്ടു. മണ്ണിന്റെയും വിയർപ്പിന്റെയും രക്തത്തിന്റെയും ഉഷ്ണപ്പെരുക്കങ്ങളുടെയും ഗന്ധമുള്ള ഖാദറിന്റെ സർഗഭൂമിയിൽ ദ്രവീഡിയൻ സ്വത്വം കലർന്നു. സവർണ ജീവിതാഖ്യാനങ്ങളുടെയും വൈദേശിക സ്വാധീനമുള്ള മലയാളഭാഷയുടെയും ആധിപത്യത്തിലായ എഴുപതുകളിൽ അദ്ദേഹത്തെ വേർതിരിച്ചുനിർത്തിയത് ആ ആഖ്യാനം. ആര്യസ്വാധീനമില്ലാത്ത,വൈദിക സംസ്കാരം അധിപത്യം പുലർത്തിയിട്ടില്ലാത്ത പരിസരത്തെ അതിന്റെ വ്യവഹാരഭാഷയിൽ ആവിഷ്കരിച്ചാണ് പാത വെട്ടിത്തെളിച്ചത്. ബാല്യം ചെലവിട്ട ബർമയിലെ അനാര്യപരിസരങ്ങളുടെ സ്വാധീനവും അടിത്തട്ടിലുണ്ടാകാം. തെക്ക് കോരപ്പുഴയ്ക്കും വടക്ക് മൂരാട് പുഴയ്ക്കുമുള്ളിൽ ഒതുങ്ങുന്ന പ്രദേശംമാത്രമല്ല തൃക്കോട്ടൂർ. പ്രാക്തനമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതിദേവതാ സങ്കൽപ്പങ്ങളും നിറഞ്ഞ ഏതൊരു ഉത്തരകേരള ഗ്രാമവും തൃക്കോട്ടൂരാണ്. തീക്ഷ്ണമായ വർണങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളുമാണ് അവയുടെ ഉൾസ്പന്ദങ്ങളിൽ. ആ പശ്ചാത്തലത്തിലേക്ക് തന്നിൽ ആഴത്തിൽ പതിഞ്ഞ ആദിമവിഷാദങ്ങളും ഭയവിഹ്വലതകളും ആനന്ദകൗതുകങ്ങളും വിളക്കിച്ചേർക്കുകയായിരുന്നു ഖാദർ. അങ്ങനെ “തൃക്കോട്ടൂർ’ ദേശത്തിന്റെ കഥയെന്നതിനു പുറമെ എഴുത്തുകാരന്റെ നിലപാടുകളുടെ, സാഹിത്യ സമീപനങ്ങളുടെ അടിസ്ഥാനശിലകൂടിയായി.

Previous Post

കഥയെഴുതി കമ്യൂണിസ്റ്റായി

Next Post

കച്ചിലെ മന്ത്രവാദികള്‍

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
89
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
110
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
97
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
128
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
56
Next Post
കച്ചിലെ-മന്ത്രവാദികള്‍

കച്ചിലെ മന്ത്രവാദികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.