Wednesday, June 11, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജീവിത സായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പൊലെ

by News Desk
May 11, 2021
in KERALA
0
ജീവിത-സായാഹ്നത്തിൽ-കൊച്ചുകുട്ടിയെപ്പൊലെ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ> ജീവതസായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പൊലെയായിരുന്നു ഗൗരിയമ്മ. മധുരപലഹാരങ്ങളോടും ചോക്ലൈറ്റുകളോടും കമ്പം. കുത്തിവയ്പിനോട് പേടി. പണ്ടേയുള്ള ശുണ്ഡി വാർധക്യത്തിൽ പതിന്മടങ്ങായതുപോലെ. ഒരു ദിവസം ഗൗരിയമ്മയെ കാണാൻ ചെന്നപ്പോൾ ഗൗരിയമ്മ തന്നെ പൂച്ചമാന്തിയതിന്റെ സങ്കടത്തിലായിരുന്നു. ടി ടി കുത്തിവയ്പെടുക്കാൻ അടുപ്പക്കാരുടെ നിർബന്ധം. ഭരണകൂടങ്ങളുടെ കിരാത മർദ്ദനമേൽക്കുമ്പോഴും വേദനയെ അവഗണിച്ച ഗൗരിയമ്മയ്ക്ക് സ്കൂൾ വിദ്യാർഥിക്കു സമാനമായ പേടി. തനിക്ക് അലർജിയാണെന്നു പറഞ്ഞ് കുത്തിവയ്പിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഗൗരിയമ്മയെ അന്ന് കണ്ടു.

ഒരിക്കൽ ഗൗരിയമ്മയുമായിസംസാരിച്ചിറങ്ങുമ്പോൾ ചോദ്യം: ‘‘ എനിക്കൊന്നും കൊണ്ടുവന്നില്ലേ?’’. ഗൗരിയമ്മയ്ക്ക് ചോക്ലൈറ്റ് ഇഷ്ടമാണെന്നറിയാമെന്നും അടുത്തതവണ വരുമ്പോൾ കൊണ്ടുവരാമെന്നും പറഞ്ഞപ്പോൾ കിട്ടി ഗംഭീര മറുപടി ‘‘ എന്നാൽ അടുത്ത തവണ നീ വരുന്നതുവരെ ഞാൻ ഇവിടെയിരിക്കാം’’. ഒടുവിൽ പുറത്തുപോയി ചോക്ലൈറ്റു വാങ്ങിക്കൊടുത്തിട്ടേ മടങ്ങാൻ പറ്റിയുള്ളൂ.

വല്ലപ്പോഴുമൊരിക്കൽ പത്രസമ്മേളനം വച്ചാൽ ഗൗരിയമ്മയുടെ ശുണ്ഡി അറിയാവുന്നതുകൊണ്ട് സിപിഐ എമ്മിനെതിരെ എന്തെങ്കിലും പറയിപ്പിക്കാൻ നോക്കുന്ന ചില പത്രക്കാരുടെ ദൗത്യത്തിനും പലപ്പോഴും സാക്ഷിയായി. അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചാൽ ചുവരിലെ ടി വി തോമസിന്റെ ചിത്രം ചൂണ്ടിക്കാട്ടി പറയും. ‘‘ അങ്ങേര് സമ്മതിക്കില്ല കേട്ടോ.’’

ആശ്രിതവൽസയും സൽക്കാര പ്രിയയുമൊക്കെയായിരുന്നു ഗൗരിയമ്മ. അവസാനം വരെ തന്റെ പിറന്നാൾ പ്രമുഖരെയൊക്കെ ക്ഷണിച്ചുവരുത്തി വലിയ ഹാളിൽ വിഭവസമൃദ്ധമായ സദ്യ നടത്തിയാണ് ആഘോഷിച്ചത്. കുമരകത്തു നിന്ന് കരീമീനും അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്ന് ലിറ്റർ കണക്കിന് പാൽപ്പായസവുമൊക്കെ കൊണ്ടുവരും.

ഓർമ്മകൾ മങ്ങിയെങ്കിലും ജീവിതത്തിൽ നാഴികക്കല്ലായ സംഭവങ്ങളൊക്കെ അവസാനം വരെ നല്ല ഓർമ്മയായിരുന്നു. തെരഞ്ഞെടുപ്പ് ഓർമ്മയെപ്പറ്റി സംസാരിക്കാൻ ചെന്നപ്പോഴായിരുന്നു ‘ഗൗരിച്ചോള’ ത്തെപ്പറ്റി പറഞ്ഞത്. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം കിട്ടിയ 1948ലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നപ്പോഴത്തെ കാര്യമാണ്. അന്ന് ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ ഗൗരിയമ്മയും ലത്തീൻ സംവരണ സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ പി എസ് സോളമനുമായിരുന്നു മൽസരിച്ചത്. അക്കാലത്ത് വോട്ട് ആർക്കാണെന്ന് ബൂത്തിൽ ചെന്നു വിളിച്ചു പറയുകയാണ് പതിവ്. അന്ന് റേഷൻ കടവഴി ചോളം വിതരണമുണ്ടായിരുന്നു. സോളമനെന്ന പേര് സുപരിചിതമല്ലാത്ത കമ്യൂണിസ്റ്റ് അനുഭാവികളോട് പറഞ്ഞത് ബൂത്തിൽചെന്ന് ‘ഗൗരിച്ചോളം’ എന്നു വിളിച്ചു പറയാനാണ്.അതു മറക്കാതിരിക്കാൻ ആളുകളുടെ കയ്യിൽ ചോളമണികളും കൊടുത്തു.

അന്ന് പി കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും പ്രചാരണത്തിനു വന്നതും ഗൗരിയമ്മയ്ക്ക് ഓർമ്മയുണ്ടായിരുന്നു. വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണൻ അരിവാളുമായി കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രകടനത്തിനു വന്നതും 1965ൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച ഇതേ ദേവകി കൃഷ്ണനെ താൻ തോൽപ്പിച്ച കൗതുകവും അന്ന് അവർ പങ്കുവച്ചു. മാരാരിക്കുളത്തെ ബൂത്തിൽ ചെന്നപ്പോൾ പിന്നീട് ജീവിതസഖാവായ ടി വി തോമസിനെ കണ്ടതും ഗൗരിയമ്മ മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്നു. ഡോർ പോയ ഒരു കാറായിരുന്നു പ്രചാരണത്തിന് ഉണ്ടായിരുന്നത്. അത് വീണുപോകാതിരിക്കാൻ ഒരാൾ പിടിച്ചുകൊണ്ടിരുന്നതൊക്കെ ഇന്നലെയെന്നപോലെയായിരുന്നു വർണ്ണിച്ചത്.

സമ്പന്ന കുടുംബത്തിൽ പിറന്ന തനിക്ക് ശ്രീനാരായണഗുരുവും കുമാരനാശാനും പെരിയോർ ഇ വി രാമസ്വാമി നായ്ക്കരും സി വി കുഞ്ഞിരാമനും ടി കെ മാധവനുമൊക്കെ വന്നുപോയിരുന്ന സ്വന്തം വീട് സാമൂഹ്യബോധം പകർന്നു നൽകിയതും പി കൃഷ്ണപിള്ളയുടെ പാതയിൽ കമ്യൂണിസ്റ്റു പാർട്ടി അംഗമായതുമൊക്കെ നൂറുവയസായപ്പോൾ സന്ദർശിച്ചപ്പോൾ ഗൗരിയമ്മ വിവരിച്ചു.

പന്ത്രണ്ടു പ്രസവിച്ച അമ്മയുടെ കാര്യവും പിറന്നാളിന് അമ്മയുണ്ടാക്കുന്ന പായസം തോർത്തുമുണ്ടുടുത്ത് പണിക്കാർക്കൊപ്പമിരുന്ന് ഉണ്ണുന്നതുമൊക്കെ ഒരു നൂറ്റാണ്ടിനിപ്പുറവും ഗൗരിയമ്മ മറന്നിരുന്നില്ല. തിരുമല ദേവസ്വത്തിന്റെ നാലായിരം ഏക്കർ കൃഷിചെയ്തിരുന്ന കുടുംബത്തിൽ നിന്നാണ് ഗൗരിയമ്മ നിരാലംബരുടെ മുന്നണിപ്പടയിൽ അണിചേർന്നത് എന്നതും ഇന്നോർക്കുമ്പോൾ അതിയകരം.

Previous Post

ഗൗരിയമ്മയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം: സിപിഐ എം

Next Post

സാഹിത്യ- സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടം; മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
43
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
50
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
46
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
42
Next Post
സാഹിത്യ-സാംസ്‌കാരിക-രംഗത്തിന്-വലിയ-നഷ്ടം;-മാടമ്പ്-കുഞ്ഞുക്കുട്ടന്റെ-നിര്യാണത്തില്‍-മുഖ്യമന്ത്രി-അനുശോചിച്ചു

സാഹിത്യ- സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടം; മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.