തൃക്കരിപ്പൂർ> രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെപേരിൽ കാസർകോട്ട് സംഭാവനത്തട്ടിപ്പ്. ഡിസിസി പ്രസിഡന്റിന്റെ നാടായ പടന്നയിലുൾപ്പെടെയാണ് ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ രസീത് നൽകി ലക്ഷങ്ങൾ പിരിച്ചത്. 1,000 മുതൽ പതിനായിരം രൂപവരെ പലരിൽനിന്നായി വാങ്ങിയിട്ടുണ്ട്. യാത്രയുടെ ചെലവിലേക്കാണ് സംഭാവനയെന്ന് വാക്കാൽ പറയുന്നതല്ലാതെ രസീതിലില്ല.
യാത്രയ്ക്ക് പണം പിരിക്കുന്നതിനുള്ള നേതാക്കളുടെ ചിത്രമുള്ള കൂപ്പൺ കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിക്കാതെയാണ് ഓട്ടോ–- ടാക്സി ഡ്രൈവേഴ്സ് യൂണിയ(ഐഎൻടിയുസി)ന്റെ രസീത് നൽകുന്നത്. ഡിസിസി സെക്രട്ടറിക്കെതിരെ പ്രവർത്തകർ ഉന്നതനേതൃത്വത്തിന് പരാതി നൽകി.