ന്യൂയോർക്ക്> അവസാന ഗ്രാൻഡ് സ്ലാം അവിസ്മരണീയമാക്കി സെറീന വില്യംസ് മടങ്ങി. യു എസ് ഓപ്പൺ ടെന്നീസ് രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അജ്ല ടോംലിയാനോവിനോട് തോറ്റ് പുറത്താകുമ്പോൾ സ്റ്റേഡിയം സെറീനയ്ക്കായി വിതുമ്പി. അടുത്തമാസം 41 വയസ്സ് തികയുന്ന അമേരിക്കൻതാരം മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോർ: 5-7, 7-6 (4), 1-6.
ഒരു ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചാണ് സെറീന വില്യംസ് റാക്കറ്റ് ഉപേക്ഷിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ലോക കായിക ഭൂപടത്തിൽ സെറീനയെക്കാൾ വലിയൊരു പോരാളിയെ കാണില്ല. ഇത്രയും വിജയംവരിച്ച മറ്റൊരു കായിക താരവുമില്ല. 1999ൽ പതിനനോംഴാം വയസിൽ യുഎസ് ഓപ്പൺ നേടിയാണ് സെറീന ആദ്യ ഗ്രാൻഡ്സ്ലാം കിരീടമുയർത്തുന്നത്. മുപ്പതുൾക്കു ശേഷം വനിതകൾ വാഴാത്ത ടെന്നീസ് ലോകത്ത് 10 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കി. ഇതിഹാസമെന്നതിന് സെറീന ജീവിതമാണ് അടയാളം. ആധുനിക ടെന്നീസിൽ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. അതിൽ പത്തും മുപ്പത് വയസിനുശേഷം.
ഒരിക്കലും എളുപ്പമായിരുന്നില്ല സെറീനയു ടെന്നീസ് ജീവിതം. പരിക്കുകളിലു രോഗങ്ങളിലും അവർ വീർപപമുട്ടി. കാൽമുട്ടിൽ, കണങ്കാലിൽ, തോളിൽ, പാദങ്ങളിൽ, പരിക്കുകൾ വന്നു. 2017 ഓസ്ട്രേലിയൻ ഓപ്പം കളിക്കൂഗന്പാൾ സെറീന രണ്ടാഴ്ച ഗർഭിണിയായിരുന്നു. ഒരു സെറ്റ്പോലും നഷ്ടപ്പെടുത്താതെയാണ് സെറീന അവിടെ കിരീടം ചൂടിയത്. ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ സെ്റ്റഫി ഗ്രാഫിനെയും മറികടന്നു. പ്രായം തളർത്താത്ത പോരാളി കളി ജീവിതം കൊണ്ട് ഇതിഹാസമെന്ന് അടയാളപ്പെടുത്തിയാണ് സെറീന നടന്നകലുന്നത്. ആ വഴികളിൽ ഇനി ആയിരം സെറീനമാർ ഉയർന്നുവരും.















