
ധനപരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന്‍റെ ശമ്പളം തിരിച്ച് പിടിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വ്യാജരേഖ ഉപയോഗിച്ച് നേടിയ നിയമനത്തിലൂടെ സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട് പറയുന്നത്.
Also Read :
എം ശിവശങ്കര്‍, കെ എസ് ടി ഐ എല്‍ മുന്‍ എം ഡി ജയശങ്കര്‍ പ്രസാദ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍ എന്നിവരില്‍ നിന്നും നഷ്ടം തിരിച്ചു പിടിക്കാനാണ് ധനപരിശോധന വിഭാഗത്തിന്‍റെ ശുപാര്‍ശയെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ ഐ ടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലായിരുന്നു സ്വപ്ന സുരേഷിന് നിയമനം ലഭിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറായിരുന്നു നിയമനം നടത്തിയത്. തുക തിരിച്ചടയ്ക്കാതെ, കണ്‍സള്‍ട്ടന്‍സി ഫീസായി പി ഡബ്ല്യു സിക്ക് നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
Also Read :
അതേസമയം ഒരു വർഷം മുന്നേയാണ് ധനകാര്യ വകുപ്പ് വിഷയത്തിൽ ശുപാർശ നൽകിയതെന്നും, ഇത്രയും നാളായിട്ടും ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രൈസ് വാട്ടർ കൂപ്പറിൽ നിന്ന് മാത്രം നഷ്ടം ഈടാക്കാനാണ് നീക്കമെന്നും റിപ്പോർട്ട് പറയുന്നു.















