Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ട കേസിൽ പോലീസ് എന്തുകൊണ്ട് പഴി കേൾക്കുന്നു?

by News Desk
January 15, 2022
in KERALA
0
ബിഷപ്-ഫ്രാങ്കോയെ-വെറുതെവിട്ട-കേസിൽ-പോലീസ്-എന്തുകൊണ്ട്-പഴി-കേൾക്കുന്നു?
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ട കോടതി വിധി അംഗീകരിക്കാനാവില്ലെന്നാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്.പി ഹരിശങ്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ, പോലീസ് അന്വേഷണത്തിൽ നിരവധി വീഴ്ച്ചകളുണ്ടായെന്നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ചൂണ്ടിക്കാട്ടുന്നത്. വിധി ന്യായത്തിലെ 141 മുതൽ 145 വരെയുള്ള ഭാഗങ്ങൾ അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടാനാണ് കോടതി ഉപയോഗിച്ചിരിക്കുന്നത്.

”അന്വേഷണത്തിലെ ന്യൂനതകൾ നേരത്തെ തന്നെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഭാഗം ചൂണ്ടിക്കാട്ടിയ മറ്റു ചില സുപ്രധാന ന്യൂനതകളും പരാമർശിക്കേണ്ടതാണ്. 2015 ജനുവരി പതിനഞ്ചിന് താൻ ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് മുമ്പ് നൽകിയ ഒരു മൊഴിയിലും ഇര പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷ് നൽകിയ വിശദീകരണം അമ്പരിപ്പിക്കുന്നതാണ്. 2015 ജനുവരി പതിനഞ്ചിന് താൻ ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് ഇര ഒരു മറ്റൊരു മൊഴിയിലും വെളിപ്പെടുത്തിയിട്ടില്ലെന്ന് സമ്മതിക്കുകയാണ് ഡി.വൈ.എസ്.പി ചെയ്തത്. ഫോൺ ചെയ്തപ്പോൾ ഇര തീയ്യതികൾ പറഞ്ഞെന്നും അതിൽ ഈ തീയ്യതി ഉൾപ്പെട്ടിരുന്നുവെന്നുമാണ് വിശദീകരണം. അതിനാലാണ് കുറ്റപത്രത്തിൽ ആ തീയ്യതി ഉൾപ്പെട്ടത്. ഇരയുടെ മൊഴിയുടെ വാസ്തവം സ്ഥിരീകരിക്കാൻ എന്ത് അന്വേഷണം നടത്തിയെന്ന കാര്യം ഡി.വൈ.എസ്.പി നൽകിയ തെളിവിൽ ഇല്ല. ആ തീയ്യതിയിൽ എന്തുണ്ടായി എന്ന് കാര്യം മൊഴിയായി രേഖപ്പെടുത്താൻ ഡി.വൈ.എസ്.പി ശ്രമിച്ചില്ല.” — കോടതി ചൂണ്ടിക്കാട്ടി.

”ചങ്ങനാശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് (1) മുമ്പിൽ ക്രിമിനൽ നടപടി ചട്ടങ്ങളിലെ (സി.ആർ.പി.സി) 164ാം വകുപ്പ് പ്രകാരം ഇര നൽകിയ മൊഴി പ്രകാരം സിസ്റ്റർ റെജീനയും സിസ്റ്റർ മാഗിയുമാണ് അടുക്കളയിലെ പ്രവൃത്തികൾ തടയാൻ കാരണം. ആരോപണ വിധേയന് അതിൽ ഒരു പങ്കുമില്ല. അടുക്കളയിലെ പ്രവൃത്തികളുടെ രേഖകൾ കൊണ്ടുവന്ന് നൽകാൻ പ്രതി പറഞ്ഞെന്നാണ് ഇരയുടെ മൊഴി പറയുന്നത്. അങ്ങനെ മുറിയിൽ എത്തിയപ്പോൾ പുറകിൽ നിന്ന് പിടിച്ചെന്നാണ് മൊഴി പറയുന്നത്. അൽഭുദകരമെന്ന് പറയട്ടെ ആ രേഖകൾ ഈ കോടതിയുടെ മുന്നിൽ എത്തിയിട്ടില്ല. കോൺവെന്റിലെ അക്കൗണ്ട്‌സ് ചാർജുള്ള എട്ടാം സാക്ഷി സിൽസി സ്‌കറിയയുടെ മൊഴിയിൽ ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റിങ്ങിനായി പരിയാരത്ത് പോവാറുണ്ടെന്നാണ് അവർ പറയുന്നത്. അക്കൗണ്ടിങ് നടപടികൾ പൂർത്തീകരിക്കാൻ അവിടെ മൂന്നോ നാലോ ദിവസവും അവർ താമസിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ അടുക്കള പ്രവൃത്തികളുമായി ബന്ധപ്പെട്ട രേഖകൾ വിശ്വാസിക്കൂട്ടത്തിൽ തന്നെ കാണും. അത്തരം രേഖകൾ ഇരയുടെ കൈവശമില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ഈ മേഖലകളിൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് തോന്നുന്നത്.” — വിധി പറയുന്നു.

”ഇരയുടെ അധിക മൊഴി 2018 ജൂൺ 30ന് എടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് മൊഴി എടുത്തതെന്നാണ് പ്രതിഭാഗം പറയുന്നത്. രണ്ടാം സാക്ഷിയായ സിസ്റ്റർ ലിസി വടക്കേലിനോട് ഇര വെളിപ്പെടുത്തൽ നടത്തിയതുമായി ബന്ധപ്പെട്ട പരാമർങ്ങളൊന്നും പ്രതി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഇര നൽകിയ ഒരു മൊഴികളിലും ഇല്ല. അതിനാൽ ഇരയുടെ വിശ്വാസ്യത വർധിപ്പിക്കാനായി മുൻകാലത്ത് രേഖപ്പെടുത്തിയെന്ന പോലുള്ള ഒരു മൊഴി പിന്നീട് കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ഈ കേസിൽ ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഫയൽ ചെയ്ത ‘ഫാക്ട് റിപ്പോർട്ടിലാണ്’ പ്രതിഭാഗം ഊന്നുന്നത്.”

”ഈ ഫാക്ട് റിപ്പോർട്ടിൽ ഇരയുടെ അധികമൊഴി 30-06-2018ന് എടുത്തു എന്നു പറയുന്നില്ല. എന്നാൽ, സി.ആർ.പി.സി 164ാം വകുപ്പ് പ്രകാരം 05-07-2018ന് ഇരയുടെ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്. നെടുങ്കണ്ടം സെയിന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഈ ഫാക്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്. രസകരമെന്തെന്നു വെച്ചാൽ 30-06-2018ലെ മൊഴിയെ കുറിച്ച് അതിൽ പരാമർശമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ ഇക്കാര്യത്തിൽ വിസ്തരിച്ചിരുന്നു. രണ്ടാം സാക്ഷിയെ കുറിച്ച് ആദ്യമായി കേസ് ഡയറിയിൽ രേഖപ്പെടുത്തുന്നത് 06-10-2018നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സമ്മതിച്ചു. 06-10-2018ലാണ് വാകത്താനം സി.ഐ പി.വി മനോജ് കുമാറിനെ രണ്ടാം സാക്ഷിയുടെ മൊഴി രേഖപ്പെടുത്താൻ ആന്ധ്രാപ്രദേശിലേക്ക് അയച്ചതെന്ന് ഡി.വൈ.എസ്.പി പറയുന്നു. 2018 സെപ്റ്റംബർ വരെ മൂവാറ്റുപുഴയിലെ ജ്യോതിഭവനിൽ താൻ ഉണ്ടായിരുന്നുവെന്നാണ് രണ്ടാം സാക്ഷി പറയുന്നത്. 30-06-2018ന് ഇര മൊഴി നൽകുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് 06-10-2018 വരെ കാത്തിരിക്കേണ്ടതില്ല. പ്രത്യേകിച്ചും 2018 സെപ്റ്റംബർ വരെ അവർ മൂവാറ്റുപുഴയിൽ ഉണ്ടായിരുന്ന പശ്ചാത്തലത്തിൽ. സംശയകരമായ ഈ സാഹചര്യം കൊണ്ടു മാത്രം 30-06-2018 തീയ്യതിയിലെ മൊഴി മറ്റൊരു തീയ്യതിയിലെ മൊഴിയാണെന്നോ പ്രതിയുടെ അറസ്റ്റിന് ശേഷം രേഖപ്പെടുത്തിയതാണോ എന്നുമുള്ള തീർപ്പിൽ എത്താനാവില്ല. ഫാക്ട് റിപ്പോർട്ട് ജലന്ധറിലേക്കുള്ള യാത്രക്കിടെ തയ്യാറാക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പുനർവിസ്താരത്തിൽ പറഞ്ഞത്. നോട്ടപ്പിഴ മൂലം ചില തെറ്റുകൾ ഫാക്ട് റിപ്പോർട്ടിൽ വന്നിട്ടുണ്ടാവാമെന്നും അയാൾ പറയുന്നു.” — അതിനാൽ വേണ്ട തെളിവുകളില്ലാത്തതിനാൽ പ്രതിഭാഗത്തിന്റെ ഈ വാദം തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

ഇരയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ ‘ലൈംഗിക അവയവം ശരീരത്തിൽ പ്രവേശിപ്പിച്ചു’ എന്ന ഭാഗം തിരുത്തിയ സംഭവത്തിലും അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിക്കുന്നുണ്ട്. കൂടാതെ കേസിൽ നിർണായകമാവുമായിരുന്ന ഫോണുകളും ലാപ്‌ടോപ്പും കൃത്യസമയത്ത് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും കോടതി പറയുന്നു. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത ഉടൻ ലാപ്പ്‌ടോപ്പ് റിപ്പയറിങ്ങിന് നൽകിയതും കേടായ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തതും സംശയം വർധിപ്പിക്കുകയാണ്. ഇരക്കെതിരെ നിഷിദ്ധ ബന്ധം ആരോപിച്ച പതിനാറാം സാക്ഷിയുടെയും ഭർത്താവിന്റെയും ഫോൺ പിടിച്ചെടുത്ത് പരിശോധിക്കാതിരുന്നതും ശാസ്ത്രീയ തെളിവുകൾ കോടതിയിൽ എത്തുന്നതിന് തടസമായി.

****

Previous Post

കെ സുധാകരൻ പരിഷ്കൃത സമൂഹത്തിന്റെ ക്ഷമ പരിശോധിക്കരുത്: ഡിവൈഎഫ്ഐ

Next Post

‘വെള്ളിക്കാപ്പട്ടണം’ ഉടന്‍ പ്രേക്ഷകരിലേക്കെത്തും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘വെള്ളിക്കാപ്പട്ടണം’-ഉടന്‍-പ്രേക്ഷകരിലേക്കെത്തും

'വെള്ളിക്കാപ്പട്ടണം' ഉടന്‍ പ്രേക്ഷകരിലേക്കെത്തും

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.