Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സില്‍വര്‍ ലൈന്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയുള്ള പദ്ധതിയായി മാറുന്നു; മുഖ്യമന്ത്രി മോദിയുടെ പാതയിൽ: വിഡി സതീശൻ

by News Desk
December 31, 2021
in KERALA
0
സില്‍വര്‍-ലൈന്‍-വരേണ്യവര്‍ഗത്തിനു-വേണ്ടിയുള്ള-പദ്ധതിയായി-മാറുന്നു;-മുഖ്യമന്ത്രി-മോദിയുടെ-പാതയിൽ:-വിഡി-സതീശൻ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: സില്‍വര്‍ ലൈന്‍ എത്രമാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് വിശദ പദ്ധതി രേഖയുടെ ചില പേജുകള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വരേണ്യവര്‍ഗത്തിനു വേണ്ടി മാത്രമുള്ള പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറുകയാണെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സില്‍വര്‍ ലൈന്‍ ലാഭകരമാക്കണമെങ്കില്‍ കേരളത്തിലെ ദേശീയ പാതകളൊന്നും വികസിപ്പിക്കരുതെന്നാണ് ഡിപിആറില്‍ പറയുന്നത്. സാധാരണ ട്രെയിനുകളിലെ സെക്കന്‍ഡ് തേര്‍ഡ് ക്ലാസ് എസി ടിക്കറ്റ് നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ നഷ്ടത്തിലാകുമെന്നും പറയുന്നു. ബസ് ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സില്‍വര്‍ ലൈനില്‍ ആളുണ്ടാകില്ലെന്നും റോഡുകളിലെ ടോള്‍ നിരക്കുകള്‍ കൂട്ടണമെന്നും ഡിപിആറില്‍ പറയുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ വരേണ്യവര്‍ഗത്തിനു വേണ്ടി മാത്രമുള്ള പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറുകയാണ്. ഇതുപോലൊരു പദ്ധതി നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റുകാരെന്നും ഇടതുപക്ഷമെന്നും അഭിമാനിച്ചു നടക്കുന്ന ഈ സര്‍ക്കാരിന് കഴിയുമോയെന്നും വിഡി സതീശൻ ചോദിച്ചു.

ഇതൊരു ജനവിരുദ്ധ പദ്ധതിയാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡിപിആറിന്‍റെ ഏതാനും പേജുകളില്‍ തന്നെ വ്യക്തമാണ്. കേരളത്തിന്‍റെ തലയ്ക്കു മീതേ കടബാധ്യതയുണ്ടാക്കി വരാനിരിക്കുന്ന തലമുറയ്ക്കു പോലും കടംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന പദ്ധതിയാണിത്. ജനവിരുദ്ധമായ ഈ പദ്ധതിയുമായി എന്തിനാണ് മുന്നോട്ടു പോകുന്നതെന്നും വിഡി സതീശൻ സർക്കാരിനോട് ചോദിച്ചു.

ഇത് ഇടതുപക്ഷമാണോ അതോ വലതുപക്ഷ സര്‍ക്കാരാണോ? ആസൂത്രണ പ്രക്രിയയില്‍ നിന്നും പ്രോജക്ടുകളിലക്ക് മാറുന്ന മോദിയുടെ അതേ വലതുപക്ഷ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിനുമുള്ളത്. പ്രോജക്ട് എന്നത് ഒരു വലതുപക്ഷ ലൈനാണ്. അവിടെ അടിസ്ഥന വര്‍ഗത്തിന്‍റെ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതേയില്ല. കോര്‍പറേറ്റ് ആഭിമുഖ്യം ഇടതു സര്‍ക്കാരിനെ പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് ഈ പദ്ധതിക്കു വേണ്ടി കാട്ടുന്ന പിടിവാശിയില്‍ നിന്നും വ്യക്തമാകുന്നത്. മുഖ്യമന്ത്രി ഓരോ ജില്ലകളിലും സമ്പന്നന്‍മാരെ കാണാനാണ് എത്തുന്നത്. അവര്‍ക്കു വേണ്ടിയുള്ള ഈ പദ്ധതി കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ താറുമാറാക്കും.

ഇതു പോലുള്ള രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്രകാലവും ഡിപിആര്‍ ഒളിപ്പിച്ചു വച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ഡിപിആര്‍ പോളിഷ് ചെയ്ത് ഇറക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതുവരെ പുറത്തുവന്ന ഡിപിആറിന്‍റെ ഭാഗങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ ഇതുവര പറഞ്ഞിട്ടില്ല. യഥാര്‍ഥ ഡിപിആര്‍ വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ മറുപടിയെന്നും വിഡി സതീശൻ പറഞ്ഞു. ജനങ്ങളെ ബോധവത്ക്കരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ജനത്തെ പദ്ധതിയുടെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിനും കഴിയും. ഇതു സംബന്ധിച്ച ലഘുലേഖ യുഡിഎഫ് അടുത്തദിവസം പുറത്തിറക്കും.

മന്ത്രിസഭയിലോ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലോ പദ്ധതിക്കെതിരെ എതിര്‍പ്പുകളുണ്ടെങ്കിലും അതു പുറത്തുപറയാന്‍ ഭയപ്പെടുന്ന കാലഘട്ടമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എതിര്‍ക്കുന്നവരെ തീവ്രവാദിയെന്നും മാവോയിസ്‌റ്റെന്നും വര്‍ഗീയവാദിയെന്നും മുദ്ര കുത്തും. ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ എങ്ങനെ വിമര്‍ശിക്കും.

നിയമസഭയില്‍ എസ്ഡിപിഐയോ ആര്‍എസ്എസോ ഉണ്ടായിരുന്നില്ലല്ലോ. അവിടെ രണ്ടു മണിക്കൂര്‍ സില്‍വര്‍ ലൈനിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി യുഡിഎഫിന് ഇനി ക്ലാസെടുക്കാന്‍ വരേണ്ട. യുഡിഎഫിന് സമരം ചെയ്യണമെങ്കിലും ഒരു വര്‍ഗീയ കക്ഷികളുടെയും സഹായം ആവശ്യമില്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടത്. ഇത് പാര്‍ട്ടി കാര്യമല്ല. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ചോദിക്കുകയാണെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താല്‍ മതി. ഇത് സംസ്ഥാനത്തിന്‍റെ കാര്യമാണ്. ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മഖ്യമന്ത്രിക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നരേന്ദ്ര മോദിയെ പോലെ വിമര്‍ശനം ഇഷ്ടപ്പെടാത്ത, അതേ പാതയില്‍ സഞ്ചരിക്കുന്നയാളാണ് മുഖ്യമന്ത്രിയും. ധിക്കാരവും ധാര്‍ഷ്ഠ്യവും അധികാരത്തിന്‍റെ ഹുങ്കും കൊണ്ട് സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ വന്നാല്‍ ജനകീയ ശക്തികൊണ്ട് അതിനെ ചെറുത്ത് തോല്‍പ്പിക്കും. ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Previous Post

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ; പട്ടികയിൽ കേരളം മൂന്നാമത്, ആകെ രോഗബാധിതർ 107 ആയി

Next Post

“പുഷ്‌പ 2′ ഏറ്റവുമധികം ഭാഷകളിൽ പുറത്തിറക്കുന്ന ഇന്ത്യൻ ചിത്രമാകും: അല്ലു അർജുൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
“പുഷ്‌പ-2′-ഏറ്റവുമധികം-ഭാഷകളിൽ-പുറത്തിറക്കുന്ന-ഇന്ത്യൻ-ചിത്രമാകും:-അല്ലു-അർജുൻ

"പുഷ്‌പ 2' ഏറ്റവുമധികം ഭാഷകളിൽ പുറത്തിറക്കുന്ന ഇന്ത്യൻ ചിത്രമാകും: അല്ലു അർജുൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.