Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കാവൽ’ മറവിൽ പൗരാവകാശ പ്രവർത്തകരെ തേടി പോലീസ്

by News Desk
December 30, 2021
in KERALA
0
‘കാവൽ’-മറവിൽ-പൗരാവകാശ-പ്രവർത്തകരെ-തേടി-പോലീസ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ലഹരികടത്തും മണൽകടത്തും ഗുണ്ടാ ആക്രമണങ്ങളും തടയാനുള്ള ഓപ്പറേഷൻ കാവൽ പദ്ധതിയുടെ മറവിൽ പൊലീസ് സാമൂഹികപ്രവർത്തകരെ വേട്ടയാടുന്നതായി ആരോപണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സാമൂഹിക – സാംസ്‌കാരിക – മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടിൽ പൊലീസ് എത്തിയതായി സമയം മലയാളത്തിന് വിവരം ലഭിച്ചു. സ്‌റ്റേഷനിൽ ഹാജരാവാൻ ഫോണിലൂടെ നിർദേശം നൽകിയ പൊലീസ് ചിലരെ കരുതൽ തടങ്കൽ രേഖപ്പെടുത്തി വിടുകയും ചെയ്തു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ഷഫീഖ് താമരശേരി താൻ നേരിട്ട പ്രശ്‌നങ്ങൾ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർ തങ്ങൾ നേരിട്ട പൊലീസ് അതിക്രമങ്ങൾ വെളിപ്പെടുത്തി.

ഓപ്പറേഷൻ കാവൽ തുടങ്ങി പത്ത് ദിവസത്തിനിടെ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായ 15431 പേരെ കർശന നിരീക്ഷണത്തിലാക്കിയെന്നാണ് ദേശാഭിമാനിയിൽ വന്ന റിപ്പോർട്ട് പറയുന്നത്. ഇതിൽ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും വരെ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന നൽകുന്നതാണ് ഷഫീഖ് താമരശേരിയുടെ പോസ്റ്റ്.

ഷഫീഖിന്റെ പോസ്റ്റ്:

”താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു കോൾ വന്നു. എസ്.ഐ. അഷ്റഫ് എന്നാണ് ട്രൂ കോളറിൽ പേര് കാണിച്ചത്. എന്റെ അഡ്രസും ഡീറ്റെയിൽസും ആവശ്യപ്പെട്ടപ്പോൾ എന്തിനാണെന്ന് തിരികെ ചോദിച്ചു. ഒരു വെരിഫിക്കേഷന് വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞത്. എന്റെ പേരിൽ അവിടെ കേസോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞപ്പോൾ മൂപ്പരുടെ മറുപടി ഓപ്പറേഷൻ കാവലിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും ലിസ്റ്റിലുള്ള ആളുകളുടെ ഡീറ്റെയിൽസ് വെരിഫൈ ചെയ്യുകയാണെന്നായിരുന്നു. കേരളത്തിലെ ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളെയും അമർച്ച ചെയ്യാനായി കഴിഞ്ഞ 18ാം തിയ്യതി ആരംഭിച്ചതാണ് ‘ഓപ്പറേഷൻ കാവൽ’ പദ്ധതി. ഇത് പ്രകാരമുള്ള ലിസ്റ്റിലെങ്ങിനെ എന്റെ പേര് വന്നുവെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി നിങ്ങൾ പ്ലാച്ചിമടയിലെയും മറ്റും സമരങ്ങളിൽ ഉണ്ടായിരുന്നില്ലേ, യൂത്ത് ഡയലോഗ് എന്ന കൂട്ടായ്മയിൽ ഉണ്ടായിരുന്നില്ലേ എന്നൊക്കെയാണ്. അപ്പൊഴാണ് ട്രാക്ക് മനസ്സിലായത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ഇടപെട്ടവരെയൊക്കെ നിങ്ങൾ ഗുണ്ടകളായാണ് കണക്കാക്കുന്നതെങ്കിൽ അഡ്രസ് തരാൻ സൗകര്യമില്ല എന്ന് പറഞ്ഞപ്പോൾ, ‘എന്നാ നിന്നെ വന്ന് പൊക്കിക്കോളാം’ എന്ന് പറഞ്ഞ് മൂപ്പര് ഫോൺ വെച്ചു…സംഭവം കൊള്ളാം… ഓപ്പറേഷൻ കാവലിന്റെ ഭാഗമായി സംസ്ഥാനത്ത് 15,431 പേർ നിരീക്ഷണത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോളേജ് കാലത്തും തുടർന്നുമൊക്കെ കേരളത്തിലെ ജനകീയ സമര ധാരകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വേറെയും സുഹൃത്തുക്കൾക്ക് സമാനമായ കോളുകൾ വന്നതായി അറിഞ്ഞു. ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെയൊക്കെ ഗുണ്ടകളായാണ് കേരളത്തിലെ ആഭ്യന്തരവകുപ്പ് കണക്കാക്കുന്നതെന്നറിഞ്ഞതിൽ സന്തോഷം.എന്തായാലും കേരള പൊലീസ് വക ഗുണ്ടാപ്പട്ടം കിട്ടിയതിൽ അഭിമാനമുണ്ട്.ബൈ ദ ബൈ.. ക്വട്ടേഷൻ വല്ലതും ഉണ്ടെങ്കിൽ പറയണം… വൺ ബൈ വണ്ണായി എടുക്കുന്നതാണ്…”

ഡിസംബർ 28നാണ് രണ്ട് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കോഴിക്കോട് വടകര സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ രജീഷ് കൊല്ലക്കണ്ടിയുടെ വീട്ടിലെത്തിയത്. ”സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ നിരീക്ഷിക്കാൻ വന്നതാണെന്നാണ് അവർ പറഞ്ഞത്. എന്റെ പങ്കാളി ഷിമിയുടെ പേരും സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ അവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡ് നമ്പറും ഫോൺ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പേരുമെല്ലാം അവർ ചോദിച്ചു. വർഷങ്ങളായി മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ. ആരെയെങ്കിലും ആക്രമിച്ചെന്നോ പരുക്കേൽപ്പിച്ചെന്നോ പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നോ എനിക്കെതിരെ ആരോപണമില്ല. അത്തരം കേസുകളൊന്നും എനിക്കെതിരെ ഇല്ല. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധത്തിൽ നാലോ അഞ്ചോ വർഷം മുമ്പ് ഷിമി പങ്കെടുത്തിരുന്നു. എന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ എന്റെ പങ്കാളിയെ വരെ സാമൂഹിക വിരുദ്ധരുടെ പട്ടികയിലാണ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്.”–രജീഷ് കൊല്ലക്കണ്ടി സമയം മലയാളം പ്ലസിനോട് പറഞ്ഞു.

കെ-റെയിൽ പോലുള്ള പദ്ധതികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകർക്കാൻ സാമൂഹിക പ്രവർത്തകരെ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കുകയാണെന്നാണ് രജീഷ് പറയുന്നത്. ”സാമൂഹിക വിരുദ്ധരെ അടിച്ചമർത്താൻ എളുപ്പമാണല്ലോ”–രജീഷ് കൂട്ടിച്ചേർത്തു.

വടകരയിലെ സാമൂഹിക പ്രവർത്തകനായ സ്റ്റാലിൻ എന്ന യുവാവും പൊലീസ് അതിക്രമം വെളിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ”വടകര എസ്.ഐ ഇന്നലെ എന്നോട് സ്‌റ്റേഷനിൽ ഹാജരാവാൻ പറഞ്ഞു. ഹാജരാവാൻ പറ്റില്ല. ഇന്ന് വീണ്ടും വിളിച്ചു. വന്നില്ലേൽ വീട്ടിൽ വന്ന് പൊക്കും എന്ന്”–സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വടകര ഏരിയാ കമ്മിറ്റി അംഗമായ സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

”നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി ഞാൻ മൽസരിച്ചിട്ടുണ്ട്. എനിക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളൊന്നുമില്ല. പൊലീസിന്റെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ എതിർത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തെന്ന ഒരു കേസാണുണ്ടായിരുന്നത്. ഈ ഫോൺവിളിയിൽ സ്‌റ്റേഷനിൽ പോവേണ്ട എന്നാണ് പാർട്ടി പറഞ്ഞിരിക്കുന്നത്. വീട്ടിൽ വന്നു പൊക്കുമെന്നാണ് എസ്.ഐ പറഞ്ഞത്. രാത്രിയിലേ വീട്ടിലുണ്ടാവൂ അപ്പോൾ വന്ന് പൊക്കിക്കോളാൻ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്.”–സ്റ്റാലിൻ പറയുന്നു.

കോഴിക്കോട് ജില്ലയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരിലൊരാളും ഇടത് അനുഭാവിയായ ഒരു യുവാവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇയാളുടെ കരുതൽ തടങ്കൽ രേഖപ്പെടുത്തി വിടുകയാണ് ചെയ്തത്. വടകര ഭാഗത്തെ നിരവധി സാമൂഹിക പ്രവർത്തകരെയും പൊലീസ് ഫോണിൽ വിളിച്ചതായി ആരോപണമുണ്ട്. ചിലരോട് സ്‌റ്റേഷനിൽ ചെല്ലാനും നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനോടും സ്റ്റേഷനിൽ ചെല്ലാൻ പൊലീസ് നിർദേശിച്ചതായാണ് വിവരം.

ലഹരികടത്തും മണൽകടത്തും ഗുണ്ടാ ആക്രമണവും തടയാനാണ് ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരം ഓപ്പറേഷൻ കാവൽ ആരംഭിച്ചതെന്നാണ് കേരളാ പൊലീസിന്റെ വെബ്‌െൈസറ്റ് പറയുന്നത്. കുറ്റകൃത്യങ്ങൾ ചെയ്ത് നിയമത്തിന് പിടികൊടുക്കാതെ മുങ്ങിനടക്കുന്നവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഡി.ജി.പി നിർദേശിച്ചിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കി നൽകുന്ന സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുന്നവരെ കർശനമായി നിരീക്ഷിക്കാനും ഡി.ജി.പി നിർദേശിച്ചിരുന്നു. പക്ഷെ, പൊലീസ് വീട്ടിലെത്തുകയോ വിളിച്ചുവരുത്തുകയോ ചെയ്തവരാരും ഇത്തരം ക്രിമിനൽ കേസുകളുമായി ബന്ധമില്ലാത്തവരാണ്.

****

Previous Post

ദക്ഷിണാഫ്രിക്ക വീണു; ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ഉജ്വല ജയം

Next Post

‘പുതുവർഷത്തിൽ അതീവ ജാഗ്രത’; ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് മന്ത്രി വീണാ ജോർജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘പുതുവർഷത്തിൽ-അതീവ-ജാഗ്രത’;-ആഘോഷങ്ങൾ-കരുതലോടെ-വേണമെന്ന്-മന്ത്രി-വീണാ-ജോർജ്

'പുതുവർഷത്തിൽ അതീവ ജാഗ്രത'; ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് മന്ത്രി വീണാ ജോർജ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.