Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഫേസ്ബുക്ക് വിമർശനം മുൻ ജഡ്ജിയെ ‘പ്രതി’യാക്കുമ്പോൾ; ഹൈക്കോടതിയിൽ നടക്കുന്നത്

by News Desk
December 18, 2021
in KERALA
0
ഫേസ്ബുക്ക്-വിമർശനം-മുൻ-ജഡ്ജിയെ-‘പ്രതി’യാക്കുമ്പോൾ;-ഹൈക്കോടതിയിൽ-നടക്കുന്നത്
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

പെരുമ്പാവൂർ സബ്ജഡ്ജിയായിരുന്ന എസ്. സുദീപ് 2021 ജൂലൈയിലാണ് സർവ്വീസിൽ നിന്ന് രാജിവെച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനമാവാമെന്ന സുപ്രീം കോടതി വിധി ചർച്ചയായ സമയത്ത് ഫേസ്ബുക്കിൽ നടത്തിയ അഭിപ്രായപ്രകടനത്തിൽ സുദീപിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് സുദീപ് രാജിവെച്ചത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ നടത്തിയ പരാമർശങ്ങൾ ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ച്ചയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് സുദീപ് നിലപാട് വിശദീകരിച്ചിരുന്നു. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസ് ഹൈക്കോടതി പരിഗണിക്കുന്ന കാലത്ത് ഫേസ്ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനത്തിൽ എസ്.സുദീപ് നേരിട്ട് ഹാജരാവണമെന്നാണ് ഡിസംബർ 17ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

മോൻസൺ മാവുങ്കലിന്റെ ഡ്രൈവറായിരുന്ന ഇ.വി അജിത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ ഹൈക്കോടതി അമിതമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് സംസ്ഥാനസർക്കാർ നേരത്തെ വാദിച്ചിരുന്നു. അജിത്തിന്റെ ആവശ്യം അനുവദിച്ചെന്നും ഹർജിയിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് സർക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ സമയത്ത് എസ്. സുദീപ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ നടപടികൾക്ക് കാരണമായിരിക്കുന്നത്.

എസ്.സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

”ഹർജിയിലെ ആവശ്യം നടപ്പാക്കിയതിനാൽ ഹർജി തീർപ്പാക്കണമെന്ന് എതിർകക്ഷി ആവശ്യപ്പെട്ടാൽ നീതിമാനായ ഒരാൾ പൊട്ടിത്തെറിക്കുമോ?പ്രതിക്കെതിരെ മൊഴി നൽകിയതിന് പൊലീസ് തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച്, സംരക്ഷണം തേടി ഹർജിക്കാരൻ കോടതിയെ സമീപിക്കുന്നു എന്നു കരുതുക.പൊലീസിന്റെ ഭാഗത്തുനിന്ന് ഉപദ്രവം ഉണ്ടാകില്ലെന്നും നോട്ടീസ് നൽകാതെ നടപടി എടുക്കില്ലെന്നും എതിർകക്ഷിയായ പൊലീസ് കോടതിയെ അറിയിക്കുന്നു എന്നും കരുതുക.ആവശ്യം നടപ്പായതിനാൽ ഹർജി തീർപ്പാക്കണമെന്നു കൂടി പൊലീസ് ആവശ്യപ്പെടുന്നു എന്നും വയ്ക്കുക.അത് എതിർകക്ഷിയുടെ അവകാശമാണ്. അതിലെന്താണിത്ര അപാകത? രോഷം കൊള്ളാനും പൊട്ടിത്തെറിക്കാനും എന്തിരിക്കുന്നു?ബോധവും വിവരവുമുള്ളവർക്ക് ആ അവകാശത്തെ ആജ്ഞാപിക്കലായി തോന്നുകയോ പൊട്ടിത്തെറിക്കാൻ തോന്നുകയോ ചെയ്യില്ല തന്നെ.വാദി അന്യായം നൽകിയാൽ ആ അന്യായം തള്ളണമെന്ന് സ്വാഭാവികമായും പ്രതി ആവശ്യപ്പെടും. അത് പ്രതിയുടെ അവകാശമാണ്. പ്രതിയുടെ അവകാശത്തെ ആജ്ഞാപിക്കലായി സാമാന്യബോധമുള്ളവർക്കു തോന്നില്ല.ഇനി അന്യായത്തിലെ ആവശ്യം നടപ്പായിട്ടുണ്ടെങ്കിലോ? അക്കാരണത്താലും അന്യായം തള്ളിക്കളയാൻ പ്രതി ആവശ്യപ്പെടും. അതിൽ പൊട്ടിത്തെറിക്കാൻ ബോധവും വിവരവും ഉള്ളവർക്കു കഴിയില്ല.വാദിക്കില്ലാത്ത ആവശ്യങ്ങൾ കോടതിക്ക് ഉണ്ടാവരുത്. ഹർജിയിൽ ആവശ്യപ്പെടാത്ത നിവൃത്തികൾ വേണ്ടത് ജഡ്ജിക്കാണെങ്കിൽ ജഡ്ജി ഒരു സാധാരണ പൗരനായി വേറെ കേസു കൊടുക്കണം. അതാണു വേണ്ടത്.അല്ലാതെ അതിരു തർക്കവുമായി എത്തുന്ന കേസിൽ സ്ഥലം എസ്.ഐയുടെ ഡിഎൻഎ പരിശോധന ഉത്തരവിടുകയല്ല വേണ്ടത്.അഞ്ചാലുമ്മൂട്ടിലെ അതിരു തർക്കത്തിൽ ഐക്യരാഷ്ട്രസഭയെ ജഡ്ജി തന്നെ കക്ഷി ചേർത്തിട്ട് സഭയെ കേൾക്കാതെ ഹർജി തീർപ്പാക്കാൻ കഴിയില്ലെന്നു പറഞ്ഞ് പൊട്ടിത്തെറിക്കുന്നെങ്കിൽ കാര്യമായ കുഴപ്പമെന്തോ ഉണ്ട്.കക്ഷി/എതിർകക്ഷിയുടെ ആവശ്യം പറയാനുള്ള സ്ഥലം തന്നെയാണ് കോടതി. ‘ആവശ്യം’ പാടില്ല, താണു തൊഴുത് തിരുവായ്ക്ക് എതിർവായില്ലാതെ നിൽക്കാനേ പാടുള്ളു എന്നത് ശുദ്ധ മാടമ്പി/ ഫ്യൂഡൽ മനോഭാവമാണ്.ജഡ്ജി ജഡ്ജിയായിരിക്കണം, കക്ഷിയാകരുത്. കക്ഷിക്കില്ലാത്ത ആവശ്യങ്ങളുണ്ടാവുകയും കക്ഷിയെക്കാൾ കഷ്ടമായി പെരുമാറുകയും ചെയ്താൽ ആരും മിണ്ടരുതെന്നൊക്കെ രാജഭരണത്തിൽ പറയാം. ജനാധിപത്യ കാലത്തെ നീതിന്യായ വ്യവസ്ഥയിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.കറുത്ത കുപ്പായമെന്നത് കക്ഷികളുടെ ആവശ്യങ്ങൾക്കു നേരെ പൊട്ടിത്തെറിക്കാനും എന്തും പറയാനുമുള്ള ലൈസൻസൊന്നുമല്ല.ന്യായമായ മറുപടിയില്ലാത്തവർ ക്ഷുഭിതരാവുകയും പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യും.അതൊക്കെ ഇരുണ്ട ഫ്യൂഡൽ കാലങ്ങളെ ഓർമ്മിപ്പിക്കും.ആവർത്തിക്കുന്നു, ഹർജിക്കാരനില്ലാത്ത കേസും ആവശ്യങ്ങളുമുളളവർ ജഡ്ജിപ്പണി നിർത്തി സാധാരണ പൗരനായി വേറെ കേസു കൊടുക്കണം.എന്നും ചുമ്മാ പൊട്ടിത്തെറിച്ചാൽ ചീനച്ചട്ടിയിലെ കടുക് പൊട്ടിത്തെറിക്കുന്നതു പോലെയാകും. കടുകിനെക്കാൾ കഷ്ടമാകും അവസ്ഥ എന്നു തന്നെ അടിവരയിട്ടു പറയുന്നു.”

കേരള ബാർ കൗൺസിൽ അംഗമായ അഡ്വ.മുഹമ്മദ് ഷായാണ് ഈ പോസ്റ്റ് കോടതിയിൽ സമർപ്പിച്ചത്. കോടതി തെറ്റായവഴിയിൽ പോവുകയാണെന്ന ആരോപണം ബോധ്യപ്പെടുത്താൻ എസ്.സുദീപിന് പറയാനുള്ളത് കേൾക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

അഡ്വ. മുഹമ്മദ് ഷാ സമർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് എസ്.സുദീപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണോ എന്ന് ഉറപ്പുവരുത്താൻ രജിസ്ട്രിക്ക് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റ് എസ്.സുദീപിന്റേതാണെങ്കിൽ അത് പരിഭാഷചെയ്ത് നൽകണം. പോസ്റ്റിന്റെ ഉടമ സുദീപാണെങ്കിൽ ഡിസംബർ 23ന് നേരിൽ ഹാജരാവാൻ നോട്ടീസ് നൽകണം. പ്രസ്തുത നോട്ടീസ് ഡിസംബർ 21നകം സുദീപിന് നൽകണമെന്നും രജിസ്ട്രിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുദീപുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് പറയുന്നു. പക്ഷെ, കേസുമായി സുദീപിന് എന്തോ ബന്ധമുണ്ടെന്നാണ് കോടതി സംശയിക്കുന്നത്. കോടതിയെ മോശമാക്കി ചിത്രീകരിച്ച് ആരെയോ സഹായിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കോടതിക്കു തോന്നിയിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശവും നൽകി.

”ഇഷ്ടമുള്ളതെല്ലാം സുദീപിന് സാമൂഹിക മാധ്യമങ്ങളിൽ എഴുതാം. ഞാൻ അതിന് എതിരല്ല. പക്ഷെ, അന്വേഷണം മുന്നോട്ടുപോവുന്നത് സുദീപിൽ ഭയമുണ്ടാക്കുന്നുണ്ടെന്നാണ് തോന്നുന്നത്. കേസിലെ അഞ്ചാം പ്രതി മോൻസനുമായി അയാൾക്ക് എന്തോ ബന്ധമുണ്ടെന്നാണ് തോന്നിപ്പിക്കുന്നത്. അയാൾ എന്തെങ്കിലും തരത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് തോന്നുകയാണെങ്കിൽ പോലീസിന് പരിശോധിക്കാം.”– വാദം കേൾക്കലിനിടെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ഇങ്ങനെ പറഞ്ഞതായി
ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

കോടതി ഉത്തരവിനെ തുടർന്ന് എസ്.സുദീപ് ഫേസ്ബുക്കിൽ പുതിയൊരു പോസ്റ്റിട്ടു.

”എന്റെ എഫ്.ബി അക്കൗണ്ടുകളും ഞാൻ തന്നെയും നാളെ ഇല്ലാതായാൽ അതിന്റെ പിന്നിൽ ആരെന്ന് നിങ്ങൾ ഉറക്കെ വിളിച്ചു പറയണം.ലോയ എന്ന മനുഷ്യന്റെ അനുഭവം നിങ്ങൾ മറക്കരുത്.ഭരണഘടനയെ പരസ്യമായി പിന്തുണച്ചതിന്റെ പേരിൽ ഒരു ജഡ്ജി അച്ചടക്ക നടപടിക്കു വിധേയനായ ഇന്ത്യയാണിത്.ആ ഇന്ത്യയിലെ നാല് എസ്റ്റേറ്റുകളിലും എനിക്കു വിശ്വാസമില്ലെന്നു പറഞ്ഞാൽ നിങ്ങൾക്കു മനസിലാകും, ഇല്ലേ?ഫാസിസം തുലയട്ടെ!ഫാസിസത്തിന്റെ ചെരുപ്പു നക്കികളും!മുന്നോട്ട്! ”

കൂടാതെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ കവർഫോട്ടോയും മാറ്റി. ”സുകൃതം ഭാഗവത സപ്താഹ യജ്ഞം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് പ്രാന്ത സംഘചാലക് സന്ദേശം നൽകി. സെൻകുമാർ മുഖ്യപ്രഭാഷണം നടത്തി.” എന്നു പറയുന്ന 2019 ഡിസംബർ 14ലെ ഒരു പോസ്റ്റിന്റെയും ചിത്രത്തിന്റെയും സ്‌ക്രീൻഷോട്ടാണ് ഇന്നലെ മുതൽ സുദീപിന്റെ ഫേസ്ബുക്ക് കവർഫോട്ടോ.

ശബരിമലയിൽ സ്ത്രീപ്രവേശനമാവാമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട നിരവധിയായ കേസുകൾ പരിഗണിച്ച ദേവസ്വം ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചിയിലെ വെള്ളക്കെട്ട്, റോഡുകളിലെ കുഴികൾ, പിങ്ക് പോലീസ് അതിക്രമം തുടങ്ങിയ നിരവധി പ്രമാദമായ കേസുകളും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്.

എസ്. സുദീപ് ഇത് ആദ്യമായല്ല ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ ഫേസ്ബുക്കിൽ എഴുതുന്നത്. 2019ലെ ആർ.എസ്‍.എസ് പരിപാടിയിൽ ജസ്റ്റിസ് പങ്കെടുത്തത് മുതൽ പലപ്പോഴായി, അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റുകൾ സുദീപ് എഴുതിയിട്ടുണ്ട്.

****

Previous Post

സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ്; 43 മരണം

Next Post

മലപ്പുറത്തും ഒമിക്രോൺ സ്ഥിരീകരിച്ചു; കരിപ്പൂർ വിമാനത്താവളം വഴി എത്തിയ യാത്രക്കാരന് രോഗം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലപ്പുറത്തും-ഒമിക്രോൺ-സ്ഥിരീകരിച്ചു;-കരിപ്പൂർ-വിമാനത്താവളം-വഴി-എത്തിയ-യാത്രക്കാരന്-രോഗം

മലപ്പുറത്തും ഒമിക്രോൺ സ്ഥിരീകരിച്ചു; കരിപ്പൂർ വിമാനത്താവളം വഴി എത്തിയ യാത്രക്കാരന് രോഗം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.