Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

“അവനെ അകത്താക്കുന്ന പരിപാടി”വല്ലതും ആയിരുന്നെങ്കിൽ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌; രമ്യാ ഹരിദാസിന് മറുപടിയുമായി പിവി അൻവര്‍

by News Desk
August 28, 2021
in KERALA
0
“അവനെ-അകത്താക്കുന്ന-പരിപാടി”വല്ലതും-ആയിരുന്നെങ്കിൽ-ഞാനൊരു-കൈ-നോക്കിയേനേ-ഗുയ്സ്‌;-രമ്യാ-ഹരിദാസിന്-മറുപടിയുമായി-പിവി-അൻവര്‍
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശനം നടത്തിയ രമ്യാ ഹരിദാസ് എംപിക്ക് അതേ നാണയത്തിൽ മറുപടിയുമായി പി വി അൻവര്‍ എംഎൽഎ. ഫേസ്ബുക്കിലൂടെ തന്നെയാണ് ഇരുവരുടേയും വാദപ്രതിവാദങ്ങള്‍.

ആ മീറ്ററൊരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേയെന്നും അന്‍വര്‍ രമ്യയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.

പിവി അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ, “സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..
സോറി ഗുയ്സ്..”

കൊവിഡ്‌ മാനദണ്ഡമൊക്കെ കാറ്റിൽ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത്‌ ആരെങ്കിലും ചോദ്യം ചെയ്താൽ..

“എന്നെ കൈയ്യേറ്റം ചെയ്തേ..ഞാൻ പരാതി കൊടുക്കുമേ” എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങൾ കൈതോല താളത്തിൽ വിളിച്ച്‌ കൂവി”അവനെ അകത്താക്കുന്ന പരിപാടി”വല്ലതും ആയിരുന്നെങ്കിൽ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌..

ആ മീറ്ററൊരെണ്ണം എനിക്കും തരണേ..പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാർക്കും ഓരോന്ന് കൊടുക്കാനാണേ.. എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇതിന് തൊട്ടുപിന്നാലെ, മറ്റൊരു പോസ്റ്റും പി വി അന്‍വര്‍ നൽകിയിട്ടുണ്ട്. രമ്യാ ഹരിദാസിനെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രവും എംഎൽഎ പോസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,

ജനങ്ങൾക്കൊപ്പം നിൽക്കേണ്ടപ്പോൾ ചങ്ക്‌ പറിച്ച്‌ കൊടുത്ത്‌ തന്നെ നിന്നിട്ടുണ്ട്‌. അതേ മഴ സീസണിൽ, വെള്ളിയാംകല്ല് റെഗുലേറ്റർ പരിസരത്ത്‌ നിന്ന് നാട്ടുകാർ എറിഞ്ഞോടിച്ച ഒതളൂരുകാരൻ കൂട്ടുകാരനോട്‌ തിരക്കിയാൽ മതി കുട്ടീ.. കൃത്യമായി പറയും.

നിലമ്പൂരുകാർക്കൊപ്പം എങ്ങനെ എപ്പോൾ നിക്കണമെന്ന് പഠിക്കാൻ ക്ലാസ്‌ ആവശ്യമുള്ളപ്പോൾ അങ്ങോട്ട്‌ വന്നോളാം. തൽക്കാലം ആവശ്യമില്ല. ഇവിടെ ഈ ഇലക്ഷനും താങ്കൾ ഉൾപ്പെടെ വന്ന് കുറേ മല മറിച്ചിട്ടും ഒന്നും നടന്നിട്ടില്ല.കുട്ടിക്ക്‌ അതിനൊക്കെ പ്രായമാകുമ്പോൾ പറയാട്ടോ..

“ബഹിരാകാശം കണ്ടാൽ ഉടനെ ‘ആര്യഭട്ട’ഉപഗ്രഹം അങ്ങോട്ടേക്ക്‌ അയക്കുന്നതിനെ കുറിച്ച്‌ ഞാൻ ആദ്യമേ തന്നെ ആലോചിച്ചിരുന്നു..പരിശ്രമിച്ചിരുന്നു”എന്ന് പറയും പോലെയല്ല കാര്യങ്ങൾ.

ഇങ്ങോട്ട്‌ ചൊറിഞ്ഞാൽ അങ്ങോട്ടും കിട്ടും. അതിനിപ്പോൾ ചിലവും വരവും ഒന്നും ഞാൻ നോക്കാറില്ല. എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

മുൻമന്ത്രി ശൈലജ ടീച്ചറെ അടക്കം ഉന്നമിട്ടായിരുന്നു രമ്യാ ഹരിദാസിന്റെ പോസ്റ്റ്. പോസ്റ്റിന് പിന്നാലെ രമ്യയുടെ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. “നിലവാരോ മീറ്ററുമായി വരുന്നവരോട്..” എന്ന തല്ലക്കെട്ടോടെയാണ് പോസ്റ്റ് വന്നിരിക്കുന്നത്.

വിവാദമായ രമ്യാ ഹരിദാസിന്റെ പോസ്റ്റ് ഇങ്ങനെ,

നിലവാരോ മീറ്ററുമായി വരുന്നവരോട്..

കൊടിയുടെ നിറം നോക്കി വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും മാർക്കിടുന്ന നിങ്ങൾ തൽക്കാലം ആ മീറ്റർ നിങ്ങൾക്ക് നേരെ തന്നെ തിരിച്ചു വെച്ചാൽ മതി.എനിക്ക് ഉത്തരവാദിത്തവും കടപ്പാടും പൊതുജനങ്ങളോടാണ്..

പരനാറി, നികൃഷ്ടജീവി, പിതൃശൂന്യർ,മാധ്യമ പ്രവർത്തകന്റെ തന്ത.., മറ്റേ പണി… സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡികളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല.. സോറി ഗുയ്സ്.. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് പോസ്റ്റ് വന്നിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ്ങളും തന്നെയാണ് കൊവിഡ് കേസുകൾ കേരളത്തിൽ ഇന്നും കൂടാൻ കാരണം.സാമ്പത്തികമായി കേരളജനത ബുദ്ധിമുട്ടിലാകാൻ കാരണം.

അന്ന് ക്വാറന്റൈൻ സെന്ററായി സ്കൂളുകൾ പാടില്ല(ഇന്ന് 99% quarantine കേന്ദ്രങ്ങളും സ്കൂളുകൾ.)

അനിയന്ത്രിതവും അശാസ്ത്രീയവുമായ അടച്ചിടൽ കാരണമാണ് ഇപ്പോഴും കേരളത്തിൽ കൊവിഡ് കുറയാത്തത് എന്ന് വിദഗ്ധാഭിപ്രായം.

കഴിഞ്ഞ തവണത്തെ പാർലമെൻറ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 44% വും കേരളത്തിൽ.

അശാസ്ത്രീയമായ അടച്ചിടൽ കാരണം സാമ്പത്തിക പ്രതിസന്ധിയിലായത് നിരവധി സാധാരണക്കാർ.

കഴിഞ്ഞദിവസം ഇന്ത്യയിൽ ആകെ കേസുകൾ 46000 ത്തോളം അതിൽ 30000 വും കേരളത്തിൽ.

കാലങ്ങളായി വിവിധ സർക്കാറുകൾ സജ്ജമാക്കിയ ആരോഗ്യ സംവിധാനവും ആത്മാർത്ഥതയുള്ള ആരോഗ്യപ്രവർത്തകരും ആണ് ഈ നാടിനെ സംരക്ഷിക്കുന്നത്.അവർക്ക് കൃത്യമായ ആനുകൂല്യങ്ങളും അവരുടെ അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ എന്ത് ചെയ്തു?

കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് കേരളത്തിലെ ആരോഗ്യ മന്ത്രിയാണ് പറഞ്ഞത്.(പിന്നീട് തിരുത്തിയെങ്കിലും )

കൊവിഡ് കേസുകൾ നന്നായി കൈകാര്യം ചെയ്തിരുന്നു എങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കോവിഡ് രൂക്ഷമായിട്ടു പോലും എന്തിന് ഡെപ്യൂട്ടേഷൻ അവസാനിച്ചപ്പോൾ തിരിച്ചയച്ചു?(റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെപ്പോലും ഉയർന്ന തസ്ഥികയിൽ നിയമിച്ച സർക്കാറാണിത്)

IMA,KGMO,ICMR എന്നീ വിദഗ്ദ്ധ സംഘങ്ങളുടെ പല നിർദ്ദേശങ്ങളും കേരളത്തിൽ നടപ്പാകാതെ പോയത് എങ്ങനെ?

തെരഞ്ഞെടുപ്പിനു മുമ്പ് മറച്ച് വെച്ച കൊവിഡ് മരണ കണക്കുകൾ എത്രയായിരുന്നു.പിന്നീടെങ്ങനെ മാനദണ്ഡങ്ങൾ മാറി ?

കേരളത്തിനു പുറമേ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങൾ എല്ലാം അടച്ചിടൽ ഒഴിവാക്കിയിട്ടും എങ്ങനെ കൊവിഡ് കേസുകൾ കുറഞ്ഞു?

കേരളത്തിലേക്കാൾ വിസ്തൃതിയും ജനസംഖ്യയും ഉള്ള തമിഴ്നാട്,കർണാടക സംസ്ഥാനങ്ങൾ എങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,തീയറ്ററുകൾ എന്നിവ തുറന്നു.

നല്ല കാര്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റായ കാര്യങ്ങളെ വിമർശിക്കുക തന്നെ ചെയ്യും.കാരണം എനിക്ക് ഉത്തരവാദിത്തം ഇവിടെയുള്ള മനുഷ്യരോടാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Previous Post

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Next Post

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് ആറിന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുഖ്യമന്ത്രിയുടെ-വാര്‍ത്താസമ്മേളനം-വൈകിട്ട്-ആറിന്

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് ആറിന്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.