
ഒരു സ്വകാര്യ ബാങ്കിൽ നിന്നെടുത്ത 58 കോടി രൂപ തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുള്ള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചടയ്ക്കാൻ തയ്യാറാകാതിരുന്ന സഭ രണ്ട് സ്ഥലങ്ങളിലായി ഭൂമി വാങ്ങി. ഈ ഇടപാടുകളിൽ എത്ര രൂപ നൽകിയെന്നതിന് വ്യക്തമായ രേഖകളില്ല. യഥാര്‍ഥ വിലയെക്കാള്‍ കുറച്ചുകാണിച്ചാണ് ഇടപാടുകൾ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഭൂമി വാങ്ങിയ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ ആണെന്ന് മുന്‍ പ്രൊക്യുറേറ്റര്‍ ഫാദർ ജോഷ് പുതുവ നിര്‍ണായക മൊഴി നല്‍കി. രജിസ്ട്രേഷൻ പേപ്പറുകൾ തയ്യാറാക്കി കർദിനാളിന് കൈമാറിയത് സാജുവാണ്. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചില വ്യക്തികളുമായി കർദിനാൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
മൂന്നാറിലെ ഭൂമിയിടപാടിൻ്റെ വരുമാന സോഴ്സ് എവിടെനിന്നാണെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല. ഭൂമി മറിച്ചുവിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നും പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടന്നത്. യാഥാർഥ വില മറച്ചുവയ്ക്കപ്പെടുകയും ചെയ്തു. ഇതിനിടെ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചുവിറ്റു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകളിൽ യഥാർഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.















