തിരുവനന്തപുരം : നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനെതിരായ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഇടക്കാലഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേട്ടുകേൾവി പോലുമില്ലാത്ത വിചിത്ര വാദവുമായാണ്ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാന സർക്കാർ നിയമിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരേ ഗൂഡാലോചന നടത്തുന്നു എന്ന വിചിത്ര ആരോപണം ഉയർത്തി കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. അതിനുള്ള തിരിച്ചടിയാണ് ഉത്തരവെന്നും വി.ഡി സതീശൻ പറഞ്ഞു.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം അട്ടിമറിക്കാൻ മനപ്പൂർവ്വമായാണ് ഇങ്ങനെ ഒരു ജൂഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചത്. തിരഞ്ഞെടുപ്പ്വരെ സമയം നീട്ടികിട്ടുന്നതിന് വേണ്ടി കേന്ദ്ര അന്വേഷണം ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും വിഡി സതീഷൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ കൃത്യം ഒരുമാസം മുമ്പ് അന്വേഷണ ഏജൻസികളുടെ അന്വേഷണം നിലച്ചു. അന്വേഷണം നടത്തുന്ന എല്ലാ ഏജൻസികളും ഒരുമിച്ച് ഒരു സുപ്രഭാത്തതിൽ അന്വേഷണം നിർത്തി. കുഴൽപ്പണ കേസും കേന്ദ്രഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തുന്ന കേസുകളും തമ്മിൽ ഒത്തുതീർപ്പുണ്ടാവുമെന്നും വി.ഡി സതീശൻ ആരോപിച്ചു. ഏജൻസികളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്അതിനാൽ മുൻപ് നടത്തിയിരുന്ന അന്വേഷണം എങ്ങനെ പെട്ടെന്ന് നിലച്ചു എന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
“കേന്ദ്രഏജൻസികൾ അടുത്തതായി ചോദ്യം ചെയ്യുന്നതാരെ എന്നുംമുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിയെ ചോദ്യം ചെയ്യും എന്നെല്ലാംനേരത്തെ വാർത്താ സമ്മേളനം നടത്തി ബിജെപി പ്രസിഡന്റ് പ്രഖ്യാപനം നടത്തുന്ന പതിവുണ്ടായിരുന്നു. അതേ ബിജെപി പ്രസിഡന്റ് ഇപ്പോൾ പിണറായി വിജയന്റെ കാൽക്കൽ വീണ് കിടക്കുകയാണ്. എന്നെ കുഴൽപ്പണകേസിൽ നിന്ന് രക്ഷിക്കണം എന്ന പറഞ്ഞു കൊണ്ട്.കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ കുറിച്ചുള്ള മുഴുവൻ വിവരവും പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നതൊക്കെ സുരേന്ദ്രൻ സുപ്രഭാതത്തിൽ നിർത്തി”. ഇപ്പോൾ ആ ആളെ കാണാനില്ലെന്നുംവിഡി സതീശൻ ആരോപിച്ചു.
“കൊടകര കേസിലെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച്അന്വേഷിക്കാൻ സംസ്ഥാന പോലീസിന് കഴിയില്ലെന്നും അതോടൊപ്പം ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം നടത്തണമെന്നും ഞാൻ പറഞ്ഞപ്പോൾ ഞാൻ ബിജെപിയെ സഹായിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. പിന്നീട്കുറ്റപത്രം സമർപ്പിച്ച്പ്പോൾ ഇഡിയും ഇൻകംടാക്സും അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് തന്നെ അതിൽ എഴുതിവെച്ചു.സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയാണെന്നും കുറ്റപത്ത്രതിൽ പറഞ്ഞു”.
സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി കൊടകര കേസന്വേഷിക്കാൻ കത്തെഴുതിയില്ല. ഇത് ബിജെപിയെ രക്ഷിക്കാനാണെന്ന്ഞങ്ങൾ സംശയിക്കുന്നുവെന്നും സതീശൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
content highlights:VD Satheeshan pressmeet on HC order















