Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലിംഗമാറ്റ സര്‍ജറി: രണ്ട് ട്രാൻസ് വ്യക്തികള്‍ സംസാരിക്കുന്നു

by News Desk
August 9, 2021
in KERALA
0
ലിംഗമാറ്റ-സര്‍ജറി:-രണ്ട്-ട്രാൻസ്-വ്യക്തികള്‍-സംസാരിക്കുന്നു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

By ഭദ്ര ചന്ദ്രൻ

ട്രാൻസ്‍ വനിത അനന്യ കുമാരി അലക്സ് കൊച്ചിയില്‍ ആത്മഹത്യ ചെയ്‍തത് 2021 ജൂലൈ 20ന് ആണ്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡര്‍ റേഡിയോ ജോക്കി, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയ ട്രാൻസ് വ്യക്തി എന്നീ നിലകളില്‍ അനന്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് അനന്യ ആത്മഹത്യ ചെയ്‍തത്. പ്രതിസ്ഥാനത്തുള്ള കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രി ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.

അനന്യയുടെ മരണത്തിന് പിന്നാലെ ട്രാൻസ്ജെൻഡറുകള്‍ക്ക് ഇടയിലെ സര്‍ജറികളെക്കുറിച്ചും ആശുപത്രികളിലെ ചികിത്സാരീതികളെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. പ്രതിഷേധങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ വിഷയം പരിഗണിച്ചു.

എന്തുകൊണ്ടാണ് ട്രാൻസ്‍ജെന്‍ഡര്‍ വ്യക്തികള്‍ സര്‍ജറി ചെയ്യുന്നത്? രണ്ട് ട്രാൻസ് വ്യക്തികള്‍ സംസാരിക്കുന്നു. സർജറി നടത്തിയ ദയ ഗായത്രിയും സർജറി ചെയ്യുന്നില്ലെന്ന് ഉറപ്പിച്ച ഫൈസൽ ഫൈസുവും.

ഞാന്‍ എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്‍തു?

ചെറുപ്പം മുതല്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പെണ്ണായി മാറിയിരുന്നെങ്കില്‍ എന്ന്. കുട്ടിക്കാലം മുതല്‍ ഞാന്‍ ‘ഫെമിനിനാ’യാണ് പെരുമാറിയിരുന്നത്.

ഒരു ആണ്‍കുട്ടി സ്ത്രൈണതയോടെ പെരുമാറുമ്പോള്‍ സമൂഹം കുറ്റപ്പെടുത്തും, കളിയാക്കും. എനിക്കും അത്തരത്തില്‍ പരിഹാസങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ട്രാന്‍സ്‌ജെൻ‍ഡര്‍ എന്ന വിഭാഗത്തെ കുറിച്ചൊന്നും അറിയല്ലായിരുന്നു.

ഇതുപോലുള്ള ആളുകള്‍ വേറെ ഉണ്ടെന്നോ ശസ്ത്രക്രിയകള്‍ ഉണ്ടെന്നോ ‘ഹിജഡ’ പോലുള്ള സംസ്‌കാരങ്ങള്‍ ഉണ്ടെന്നും എനിക്ക് അറിയില്ലാര്‍ന്നു. ആളുകള്‍ പരിഹസിക്കുന്നുണ്ടെങ്കിലും എന്താണെന്ന് മനസിലായില്ല.

എറണാകുളത്ത് മഹാരാജാസ് കോളേജില്‍ പഠിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ എന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയുന്നതും ഇക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതും.

2018ല്‍ എറണാകുളം അമൃതാ ആശുപത്രിയില്‍ എന്‍റെ സര്‍ജറി നടന്നു. കേരളത്തിനകത്ത് നടത്തിയ ആദ്യത്തെ സര്‍ജറി എന്‍റെതായിരുന്നു. അതിന് മുൻപ് കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും പോയിട്ടായിരുന്നു പല വ്യക്തികളും സര്‍ജറി നടത്തിയിരുന്നത്.

സമൂഹത്തിന്റെ അതിക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും കാരണം ഞാന്‍ സ്ത്രീയാണ് അല്ലെങ്കില്‍ പുരുഷനാണ് എന്ന് വിളിച്ചുപറയാന്‍ അവര്‍ പലരും സെക്സ് റീ അസൈന്‍മെന്റ് സര്‍ജറി (എസ്.ആര്‍.എസ്) തെരഞ്ഞെടുക്കുന്നു.

അതി സങ്കീര്‍ണമായ ഈ സര്‍ജറിക്ക് മുമ്പ് മാനസീകമായും ശാരീരികമായും വ്യക്തി തയ്യാറാകേണ്ടതുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മുതല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. ഒരു ദിവസത്തിന്റെ പകുതിയും ഈ ശസ്ത്രക്രിയക്ക് വേണം എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന ഘടകം. ശസ്ത്രക്രിയ നടത്തുന്നത് ഗൈനക്കോളജിസ്റ്റ് മാത്രമല്ല യൂറോളജിസ്റ്റ്, പ്ലാസ്റ്റിക് സര്‍ജന്‍മാര്‍, അനസ്തറ്റിസ്റ്റ്, എന്നിവരും ഉണ്ടാകും.

എന്നാല്‍, ആരും നിര്‍ബന്ധിച്ച് ചെയ്യേണ്ട കാര്യമല്ല ലിംഗമാറ്റ ശസ്ത്രക്രിയ. അത് നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വ്യക്തികളാണ്.

ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തി സര്‍ജറി ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ചിലര്‍ക്ക് സര്‍ജറി ചെയ്യാനായിരിക്കും ആഗ്രഹം. മറ്റു ചിലര്‍ സര്‍ജറി വേണ്ട എന്ന് തീരുമാനിക്കുന്നു. അതെല്ലാം ഒരു വ്യക്തിയുടെ മാത്രം തീരുമാനത്തെ ആശ്രയിച്ചാണ്.

പൊതുവെ, സമൂഹത്തിന്‍റെ അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും കാരണം ഞാന്‍ സ്ത്രീയാണ്, അല്ലെങ്കില്‍ പുരുഷനാണ് എന്ന് വിളിച്ചുപറയാന്‍ അവര്‍ പലരും സെക്സ് റീ അസൈന്‍മെന്‍റ് സര്‍ജറി (എസ്.ആര്‍.എസ്) തെരഞ്ഞെടുക്കുന്നു.

എനിക്ക് സ്ത്രീകളുടെ ജനനേന്ദ്രിയം വേണമെന്നായിരുന്നു ആദ്യം മുതലുള്ള ആഗ്രഹം. ആ ശരീരത്തിലേക്ക് മാറാന്‍ വേണ്ടിയായിരുന്നു ഞാന്‍ സര്‍ജറി നടത്തിയത്. പൊതു സമൂഹം പലപ്പോഴും ചോദിക്കുന്നു, നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ, ഇഷ്ടത്തിന് മുടി വളര്‍ത്തിക്കോളൂ എന്തിനാണ് സര്‍ജറി ചെയ്യുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും കമന്റുകള്‍ പറയുന്നവര്‍ക്കും ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ല.

സര്‍ജറി കഴിഞ്ഞ ട്രാന്‍സ്‍ജെൻഡര്‍ വിഭാഗത്തില്‍പ്പെട്ടവരോ പോലും പലപ്പോഴും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിജഡ എന്നൊക്കെ വിളിക്കാറുണ്ട്. കൂടാതെ ആണും പെണ്ണും കെട്ട നിലപാടെന്നും സമൂഹമാധ്യമങ്ങളിലും ചില കമന്‍റുകള്‍ കാണാറുണ്ട്. ഇത്തരത്തിലുള്ള പല ഹരാസ്‍മെന്‍റുകളും കേട്ടാണ് മുന്നോട്ട് പോകുന്നത്.

താമസിക്കാന്‍ വീടുകള്‍ തേടി അലഞ്ഞിട്ടുണ്ട്. ലോഡ്‍ജില്‍ അവര്‍ പറയുന്ന തുകയ്‍ക്ക് റൂമെടുത്ത് താമസിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ 1000 രൂപവരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലുകളില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാവും ശരീരവും രണ്ടും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നിടത്തോളം ഒരു മോക്ഷം കിട്ടാത്ത അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാന്‍. ആത്മാവും ശരീരവും കൂടിച്ചേരുമ്പോഴാണ് മനസിന് സംതൃപ്തി സമാധാനം ഉണ്ടാകുള്ളൂ എന്നൊരു കരുതലാണ് എനിക്ക് ഉണ്ടായിരുന്നത്. അതാണ് ഞാന്‍ സര്‍ജറി തെരഞ്ഞെടുക്കാന്‍ ഉണ്ടായ കാരണം.

ഒരൂകൂട്ടം സര്‍ജറികളാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ കാത്തിരിക്കുന്നത്. സ്ത്രീയുടേയോ പുരഷന്റേയോ ശരീരപ്രകൃതി പൂര്‍ണമായും ഒരു ട്രാന്‍സ് വ്യക്തിക്ക് കിട്ടണമെങ്കില്‍ ഏകദേശം മുപ്പതോളം സര്‍ജറികള്‍ നടത്തേണ്ടി വരും. ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന വ്യക്തികളുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഓരോ സര്‍ജറിയും നടത്തുക.

ടോപ്പ് സര്‍ജറി, ഡൗണ്‍ സര്‍ജറി എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടവയും ആളുകള്‍ കൂടുതലായി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നതും. സ്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ജറിയാണ് ടോപ്പ് സര്‍ജറി. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട സര്‍ജറിയെ ഡൗണ്‍ സര്‍ജറി അല്ലെങ്കില്‍ ബോട്ടം സര്‍ജറി എന്നും വിളിക്കുന്നു.

വജൈനോപ്ലാസ്റ്റിയാണ് സ്ത്രീയുടെ ജനനേന്ദ്രിയം ലഭിക്കാനായി ചെയ്യുന്ന സര്‍ജറി. ഇതില്‍ തന്നെ പലതരം സര്‍ജറികള്‍ ഉണ്ട്. വായില്‍ നിന്നോ തുടയില്‍ നിന്നോ കുടലില്‍ നിന്നോ എല്ലാം തൊലി എടുത്ത് വജൈനോപ്ലാസ്റ്റി ചെയ്യും. അതുപോലെ ട്രാന്‍സ് വുമണായവര്‍ക്ക് ബ്രസ്റ്റ് ഇംപ്ലാന്റുകളുണ്ട്. അതും ഈ പറഞ്ഞത് പോലെ പലതരത്തിലുണ്ട്. മാത്രമല്ല ഹിപ്പിന് ഷേപ് കിട്ടാന്‍ റിബ് നീക്കം ചെയ്യുന്നവരുമുണ്ട്.

മുഖത്ത് മാത്രം ഏകദേശം പത്തിലധികം സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാം എല്ലാവരും ചെയ്യാറില്ല. താത്പര്യമുള്ളവരും പണമുള്ളവരും ആണ് മുഖത്ത് സര്‍ജറി ചെയ്യുന്നത്. ഏറ്റവും പ്രധാനമായി ആളുകള്‍ കാണുന്നത് ബ്രസ്റ്റ് ഇംപ്ലാന്റും ഡൗണ്‍ സര്‍ജറിയുമാണ്. ഈ രണ്ട് സര്‍ജറികളാണ് ഞാന്‍ ആകെ ചെയ്തത്. ആദ്യം ചെയ്തത് വജൈനോപ്ലാസ്റ്റിയായിരുന്നു പിന്നീട് ബ്രസ്റ്റ് ഇംപ്ലാന്റും.

അതി സങ്കീര്‍ണമായ ഈ സര്‍ജറിക്ക് മുമ്പ് മാനസികമായും ശാരീരികമായും വ്യക്തി തയ്യാറാകേണ്ടതുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മുതല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. ഒരു ദിവസത്തിന്റെ പകുതിയും ഈ ശസ്ത്രക്രിയക്ക് വേണം എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന ഘടകം. ശസ്ത്രക്രിയ നടത്തുന്നത് ഗൈനക്കോളജിസ്റ്റ് മാത്രമല്ല യൂറോളജിസ്റ്റ്, പ്ലാസ്റ്റിക് സര്‍ജന്‍മാര്‍, അനസ്തറ്റിസ്റ്റ്, എന്നിവരും ഉണ്ടാകും.

എന്‍റെ സര്‍ജറി വിജയകരമായിരുന്നു. എനിക്ക് ശാരീരിക പ്രശനങ്ങളൊന്നും ഉണ്ടായില്ല.

ഞാന്‍ എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യില്ല?

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഒരു പങ്കാളിക്കൊപ്പം ജീവിക്കുന്നയാളാണ്. പലപ്പോഴും പല സാഹചര്യങ്ങളിലും സര്‍ജറിയെ കുറിച്ച് ചിന്തിച്ചിട്ടുമുണ്ട്. പക്ഷേ, ശാരീരികമായി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ വേണ്ട എന്ന് തന്നെ തോന്നും.

ട്രാൻസ് കമ്മ്യൂണിറ്റിയിലെ സര്‍ജറി ചെയ്‍ത പലരും പറയുന്നത് കേട്ടിട്ടുണ്ട് — യൂറിനറി ഇന്‍ഫെക്ഷന്‍ ആണ് പലപ്പോഴും പഴുപ്പ് വരുന്ന അവസ്ഥയുണ്ട്. അപ്പോള്‍ ഞാന്‍ ആലോചിക്കും, ഇത്രയൊക്കെ ചെയ്‍തിട്ട് ആജീവനാന്തം ആശുപത്രിയില്‍ കയറിയിറങ്ങാനേ നേരമുണ്ടാകൂ. ആ ഒരു ഭയം ഉള്ളില്‍ ഉണ്ട്. സര്‍ജറി ചെയ്യണം എന്ന് ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല.

2014-ല്‍ സുപ്രീംകോടതിയുടെ ഒരു വിധിയില്‍ പറയുന്നത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ ഐഡന്‍റിഫൈ ചെയ്യുന്നത് ശാരീരിക പ്രത്യേകതകള്‍ വച്ചുകൊണ്ടായിരിക്കരുത് എന്നാണ്. അതുകൊണ്ടാണ് ജെന്‍ഡര്‍ ഐഡന്‍റിറ്റി സെല്‍ഫ് ഡിക്ലറേഷനുള്ള അവകാശം സുപ്രീം കോടതി പറയുന്നത്. അതായത്, എന്‍റെ മനസിനകത്ത് നടക്കുന്ന –ഫീലിങ്‌സി–നെ കുറിച്ചാണ് കോടതി നിര്‍ദേശം.

പലരും സര്‍ജറി ചെയ്തു എന്ന് പറയുമ്പോള്‍ ആകാംഷ തോന്നാറുണ്ട്. അവര്‍ പലരും സര്‍ജറിക്ക് ശേഷമുള്ള ശാരീരിക ബന്ധത്തെക്കുറിച്ച് പറയാറുണ്ട്. പക്ഷേ, ഏതെങ്കിലും ഒരു സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുമ്പോഴാകും ഇതേ ആളുകള്‍ തന്നെ പറയുന്നത് ജീവിതത്തില്‍ ഒരിക്കലും സര്‍ജറി തെരഞ്ഞെടുക്കരുത് എന്ന്.

ഇത് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാരോട് ചോദിക്കാനുള്ള ഒരു സാഹചര്യം ഇത്രയും കാലം ഉണ്ടായിരുന്നില്ല. അപ്പോള്‍ ഇത് എങ്ങനെയാണ്, ചെയ്തിട്ട് എങ്ങനെയുണ്ട് എന്നെല്ലാം ചോദിക്കുന്നത് കമ്മ്യൂണിറ്റിയിലുള്ള ആളുകളോടാണ്.

ഇത്രയും വലിയൊരു സര്‍ജറി ചെയ്തിട്ട് പിന്നെ നാളെ അത് പരാജയമായാല്‍ ആജീവനാന്തം ഇരുന്ന് ദുഖിച്ചിട്ട് കാര്യമില്ലല്ലോ അതുകൊണ്ട് കമ്മ്യൂണിറ്റിയില്‍ ഉള്ളവരോട് ചോദിച്ച് മനസിലാക്കുന്നു. മാത്രമല്ല, സ്ത്രീകള്‍ക്ക് ബയോളജിക്കലി കിട്ടുന്ന അവയവങ്ങള്‍ സര്‍ജറിയിലൂടെ കൃത്രിമമായി വെച്ചുപിടിപ്പിക്കുയാണ് ചെയ്യുന്നത്. മനസിന്‍റെ സംതൃപ്‍തിയാണ് അതില്‍ പ്രധാനമെന്നാണ് കരുതുന്നത്.

മറ്റൊരു കാര്യം, സര്‍ജറി കഴിഞ്ഞ് പലരും, ഞാന്‍ കഷ്ടപ്പെട്ട് സര്‍ജറി ചെയ്‍ത്‍ സ്ത്രീയായി എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നു, വീഡിയോ ഇടുന്നു. ഇതുകൊണ്ട് പൊതുജനങ്ങള്‍ ഞങ്ങളോട് ചോദിക്കുന്നത് എന്താ സര്‍ജറി ചെയ്തിട്ടില്ലെ, ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെ എന്നൊക്കെയാണ്. സര്‍ജറി ചെയ്യാത്തവര്‍ ട്രാൻസ്‍ജെൻഡര്‍ അല്ലെന്ന തെറ്റായ സന്ദേശം സമൂഹത്തില്‍ പ്രചരിക്കപ്പെടുന്നുണ്ട്.

സര്‍ജറി വിജയമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും സത്യാവസ്ഥയെക്കുറിച്ച് എനിക്ക് അറിയില്ല. ഇപ്പോള്‍ അഞ്ജലി അമീറിനെ തന്നെ നോക്കൂ. സര്‍ജറി കഴിഞ്ഞ് ഞാന്‍ സ്ത്രീയായി മാറി എന്ന് അവര്‍ അവകാശപ്പെടുമ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

അവര്‍ക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായിട്ടാണ് ബിഗ്‌ബോസില്‍ നിന്ന് പിന്മാറിയത്. പലപ്പോഴും ഇതൊക്കെ അനുഭവിക്കുന്ന ആളുകള്‍ അത് മറച്ചുവെക്കുന്നുണ്ട്. സര്‍ജറി കഴിഞ്ഞ് പെണ്ണായി എന്ന് പറഞ്ഞ് വിജയം ആഘോഷിക്കുമ്പോള്‍ ഈ പ്രശ്‌നം പുറത്തുവിടാന്‍ പലരും മടിക്കുന്നു.

പുറത്ത് പറഞ്ഞാല്‍ സര്‍ജറി കഴിഞ്ഞ മറ്റുള്ളവര്‍ എങ്ങനെ അത് സ്വീകരിക്കും എന്നും അവര്‍ ചിന്തിക്കുന്നാണ്ടാകും. എന്നാല്‍ മാറ്റം വരണം എന്നാണ് എനിക്ക് പറയാനുള്ളത്. സര്‍ജറി ചെയ്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാതെ തുറന്ന് പറയണം എന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്കും ഇതേക്കുറിച്ച് അവബോധം ഉണ്ടാകൂ.

എന്‍റെ വീട് ചാവക്കാടാണ്. വീട്ടില്‍ നിന്ന് ആദ്യമൊക്കെ കുറ്റപ്പെടുത്തലുകളും അവഹേളനങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. എന്നിട്ടാണ് എറണാകുളത്തേക്ക് മാറിയത്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഞാന്‍ എറണാകുളത്താണ് താമസിക്കുന്നത്.

പക്ഷേ, വീട്ടുകാരുടെ സമീപനം മാറി, ഞാന്‍ വീട്ടില്‍ പോകാറുണ്ട്. ഞാന്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

അവസാനമായി ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്‍റെ സഹോദരന്‍റെ കുട്ടി, 14 വയസ്സാണ് അവള്‍ക്ക്. അവള്‍ പറയാണ്;

‘കൊച്ചുപ്പാനെക്കുറിച്ച് എന്‍റെ കൂട്ടുകാരൊക്കെ ചോദിക്കും, നിന്‍റെ കൊച്ചുപ്പ എന്താ ഇങ്ങനെ എന്ന്. അപ്പോ ഞാന്‍ അവരോട് പറയും എന്‍റെ കൊച്ചുപ്പാ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന്’.

വളര്‍ന്നുവരുന്ന കുട്ടികള്‍ അത് ഉള്‍ക്കൊള്ളുന്നു. അതുപോലെ തന്നെ എന്‍റെ ഏട്ടത്തി ലൈഫ്‍മിഷന്‍ പദ്ധയില്‍ വീടിന് അപേക്ഷിച്ചിരുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണം ചോദിച്ചിരുന്ന അപേക്ഷയില്‍ മൂന്നാമത്തെ കാറ്റഗറി വീട്ടിലെ ട്രാന്‍സ്‌ജെന്‍ഡറിനാണ്. ഞാന്‍ അപേക്ഷ നോക്കിയപ്പോള്‍ അതില്‍ ട്രാന്‍സ്‌ഡെന്‍ഡര്‍ എന്നിടത്ത് ഒന്ന് എന്ന് ചേര്‍ത്തിരിക്കുന്നു. അത് ഒരു അംഗീകാരമാണ്.

****

(Note: രണ്ട് കുറിപ്പുകളും ദയ ഗായത്രി, ഫൈസല്‍ ഫൈസു എന്നിവർ സമയം മലയാളം റിപ്പോര്‍ട്ടര്‍ ഭദ്ര ചന്ദ്രനോട് രണ്ട് വ്യത്യസ്ത സംസാരിച്ചത് പ്രകാരം. വ്യക്തതയും വാര്‍ത്തയുടെ നീളവും പരിഗണിച്ച് സംഭാഷണം എഡിറ്റ് ചെയ്‍തിട്ടുണ്ട്.)

Previous Post

സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറെന്ന് വി.ശിവന്‍കുട്ടി: ഡിജിറ്റല്‍ പഠനം ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നു

Next Post

കോഴക്കേസ്‌; സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്‌ റെയ്‌ഡ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോഴക്കേസ്‌;-സി-കെ-ജാനുവിന്റെ-വീട്ടിൽ-ക്രൈംബ്രാഞ്ച്‌-റെയ്‌ഡ്‌

കോഴക്കേസ്‌; സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്‌ റെയ്‌ഡ്‌

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.